വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

ലഖ്‌നൗ ബൗളര്‍മാരെ നിലംതൊടാതെ പറത്തിയ അഭിഷേക് ശര്‍മ - ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം വെറും 9.4 ഓവറില്‍ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു.
സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്
സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്എക്സ്
Updated on
1 min read

ഹൈദരബാദ്: കണ്ണ് ചിമ്മി തുറക്കും മുന്‍പേ ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സ് എന്ന വിജയലക്ഷ്യം വെറും 58 പന്തുകളില്‍ അടിച്ചെടുത്ത് അനായാസവിജയം നേടി ഹൈദരബാദ്. ലഖ്‌നൗ ബൗളര്‍മാരെ നിലംതൊടാതെ പറത്തിയ അഭിഷേക് ശര്‍മ - ട്രാവിസ് ഹെഡ് ഓപ്പണിങ് സഖ്യം വെറും 9.4 ഓവറില്‍ ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. 166 റണ്‍സ് ലക്ഷ്യംവെച്ചിറങ്ങിയവര്‍ക്ക് 10 വിക്കറ്റിന്റെ അനായാസ ജയം.

ജയത്തോടെ 12 കളികളില്‍ നിന്ന് 14 പോയന്റോടെ മൂന്നാം സ്ഥാനത്തേക്ക് കയറി. 28 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും ആറ് സിക്‌സറുകളും ഉള്‍പ്പടെ അഭിഷേക് ശര്‍മ 75 റണ്‍സ് നേടി. ട്രാവിസ് ഹെഡ് ആണ് ടോപ് സ്‌കോറര്‍. 30 പന്തുകള്‍ നേരിട്ട ഹെഡ് 8 ബൗണ്ടറികളും എട്ട് സിക്‌സറുകളുമടക്കം 89 റണ്‍സ് നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഹൈദരാബാദ് ബൗളര്‍മാരുടെ സമ്മര്‍ദം അതിജീവിച്ച് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. ഭുവനേഷ് കുമാറിന്റെ ബൗളിങാണ് ലഖ്നൗവിനെ വരിഞ്ഞ് മുറുക്കിയത്. കെഎല്‍ രാഹുല്‍ (29), ക്രുണാല്‍ പാണ്ഡ്യ (24) എന്നിവരുടെ ഇന്നിങ്‌സുകളാണ് ലഖ്‌നൗവിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദ് ബൗളര്‍മാരില്‍ തിളങ്ങിയത്.

ഒരു ഘട്ടത്തില്‍ പതിനൊന്ന് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലായിരുന്ന ലഖ്‌നൗവിനെ 165-ല്‍ എത്തിച്ചത് അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച പുരന്‍ - ബധോനി സഖ്യമാണ്. 99 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 30 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന ബധോനിയാണ് ലഖ്‌നൗവിന്റ ടോപ് സ്‌കോറര്‍. 26 പന്തുകള്‍ നേരിട്ട പുരന്‍ ഒരു സിക്‌സും ആറ് ഫോറുമടക്കം 48 റണ്‍സോടെ പുറത്താകാതെ നിന്നു.

സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്
സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com