ഹാരി കെയ്ന്‍ കൊടുങ്കാറ്റ്; റോണോയും ലുക്കാക്കുവും പഴങ്കഥ, പാനമയെ നിലംപരിശാക്കി ഇംഗ്ലണ്ട്(6-1)

റഷ്യന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകാന്‍ ഏതാനും മത്സരങ്ങള്‍ മാത്രം അവശേഷിക്കേ, ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ടോപ്പ് സ്‌കോററുമാരുടെ പട്ടികയില്‍ ഒന്നാമത്
ഹാരി കെയ്ന്‍ കൊടുങ്കാറ്റ്; റോണോയും ലുക്കാക്കുവും പഴങ്കഥ, പാനമയെ നിലംപരിശാക്കി ഇംഗ്ലണ്ട്(6-1)

നൊവൊഗാര്‍ഡ്: റഷ്യന്‍ ലോകകപ്പിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകാന്‍ ഏതാനും മത്സരങ്ങള്‍ മാത്രം അവശേഷിക്കേ, ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ടോപ്പ് സ്‌കോററുമാരുടെ പട്ടികയില്‍ ഒന്നാമത്. റൊണാള്‍ഡോ, ലുക്കാക്കു എന്നിവരെ പിന്തളളിയാണ് ഹാരി കെയ്ന്‍ മുന്നില്‍ നില്‍ക്കുന്നത്.

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍  ഇറങ്ങിയ ഇംഗ്ലണ്ടിന്റെ മുന്നേറ്റ താരം ഹാരി കെയ്ന്‍ എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ പാനമ വല ലക്ഷ്യമാക്കി നിറയൊഴിച്ചാണ് ടോപ്പ് സ്‌കോററായത്. ഇതോടെ കളി പുരോഗമിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ആറു ഗോളുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. അതേസമയം 78-ാം മിനിറ്റില്‍ ഇംഗ്ലണ്ട് വല ചലിപ്പിച്ച് പാനമ ആശ്വാസ ഗോള്‍ നേടി.

പാനമയെ നിഷ്പ്രഭമാക്കി മുന്നേറുന്ന ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ അഞ്ചു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച് ആദ്യ മിനിറ്റുകളില്‍ തന്നെ ഇംഗ്ലണ്ട് വീണ്ടും പാനമ വല കുലുക്കുന്നതാണ് കണ്ടത്. ആക്രമിച്ച് കളിക്കുന്ന ഇംഗ്ലണ്ട് നിരയ്ക്ക് മുന്നില്‍ പാനമ പ്രതിരോധം ദുര്‍ബലരായി  നില്‍ക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. 

ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെയും ജോണ്‍ സ്‌റ്റോണ്‍സിന്റെയും ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തിന് കരുത്തുപകരുന്നത്. 
45-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലഭിച്ച പെനാല്‍റ്റി ഹാരി കെയ്ന്‍ വലയിലാക്കിയാണ് ലീഡ് നില അഞ്ചാക്കി ഉയര്‍ത്തിയത്. എട്ടാം മിനിറ്റല്‍ ജോണ്‍ സ്‌റ്റോണ്‍സാണ് ഗോള്‍ മഴയ്ക്ക് തുടക്കമിട്ടത്. ഇരുപത്തിരണ്ടാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വീണ്ടും വല കുലുക്കി. തുടര്‍ന്ന് ലിന്‍ഗാര്‍ഡും സ്‌റ്റോണ്‍സുമാണ് ലീഡ് നില വീണ്ടും ഉയര്‍ത്തിയത്. 

ഒരു കോര്‍ണറില്‍ നിന്നായിരുന്നു സ്‌റ്റോണ്‍സിന്റെ ഗോള്‍. പ്രതിരോധഭടന്മാരുടെ മാര്‍ക്കിങ്ങില്‍ നിന്ന് മാറി ഒറ്റപ്പെട്ടുനിന്ന് തൊടുത്ത ഹെഡ്ഡറിന് മുന്നില്‍ പാനമ ഗോളി നിസ്സഹായനായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടിയുളള സ്‌റ്റോണ്‍സിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണിത്.

പെനാല്‍റ്റിയിലൂടെ തന്നെയാണ് കെയ്ന്‍ കളിയിലെ ആദ്യ ഗോളും നേടിയത്. എസ്‌കോബാര്‍ ബോക്‌സില്‍ ലിങ്ഗാര്‍ഡിനെ ഫൗള്‍ ചെയ്തതിന് കിട്ടിയ പെനാല്‍റ്റിയാണ് ഒരു വെടിയുണ്ട് കൊണ്ട് ഫിനിഷ് ചെയ്ത് കെയ്ന്‍ ലീഡ് രണ്ടാക്കിയത്. ഈ ലോകകപ്പില്‍ ഇതോടെ കെയ്‌നിന്റെ ഗോള്‍സമ്പാദ്യം നാലായി. ടുണീഷ്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ കെയ്ന്‍ രണ്ട് ഗോള്‍ നേടിയിരുന്നു.

ആദ്യ മത്സരത്തില്‍ ടുണീഷ്യയെ തോല്‍പിച്ച ഇംഗ്ലണ്ടിന് പനാമയെ തോല്‍പിച്ചാല്‍് ബെല്‍ജിയത്തിനൊപ്പം ആറു പോയിന്റാവും. ബെല്‍ജിയത്തോട് മടക്കമില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ട പാനമ ഇംഗ്ലണ്ടിനോട് കൂടി തോറ്റാല്‍ പുറത്താവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com