ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home കേരളം

കാറ്റും വെളിച്ചവും കയറാത്ത മുറികളില്‍ കഴിഞ്ഞിരുന്ന കുടുംബം; കേദലിന്റെ കുടുംബത്തെപ്പറ്റി വീട്ടുജോലിക്കാരി പറയുന്നതിങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th April 2017 10:59 AM  |  

Last Updated: 12th April 2017 04:17 PM  |   A+A A-   |  

0

Share Via Email

തിരുവനന്തപുരം: വിചിത്ര സ്വഭാവങ്ങളോടെ ജീവിച്ച ആളായിരുന്നു നന്ദന്‍കോട് കൂട്ടക്കൊലകേസിലെ പ്രതി കേദല്‍ ജിന്‍സണ്‍. ആ കുടുംബത്തില്‍  കേദല്‍ മാത്രമല്ല വിചിത്ര സ്വഭാവക്കാരന്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. വീട്ടുജോലിക്കാരി രഞ്ജിതം കുടുംബത്തെ പറ്റി പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തുന്നതാണ്. പുറംലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ താത്പര്യമില്ലാതെ വീടിന്റെ രണ്ടാം നിലയില്‍ അടച്ചുപൂട്ടി കഴിയുകയായിരുന്നു കേദലിന്റെ കുടുംബം. കൊലപാതകം നടന്ന ദിവസങ്ങളിലും അസ്വാഭാവികമായി ശബ്ദങ്ങള്‍ ഒന്നും കേട്ടില്ല എന്നാണ് വീട്ടുജോലിക്കാരി രഞ്ജിതം പൊലീസിന് നല്‍കിയ മൊഴി. വീട്ടില്‍ നിന്നും ബഹളങ്ങളൊന്നും പുറത്തു കേള്‍ക്കാറില്ലായിരുന്നു എന്ന് അയല്‍വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ബഹളങ്ങള്‍ കേള്‍ക്കുക മാത്രമല്ല, കുടുംബാംഗങ്ങളെ പുറത്തു കാണുക തന്നെ യാദൃശ്ചികമായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. 


വീടിന്റെ രണ്ടാം നിലയിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കാറ്റും വെളിച്ചവും കയറാത്ത മുറികളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ജനലുകള്‍ തുറക്കാറില്ലായിരുന്നു.രണ്ടാം നിലയിലേക്ക് മറ്റാര്‍ക്കും തന്നെ പ്രവേശനം ഉണ്ടായിരുന്നില്ല. ഭക്ഷണം കഴിഞ്ഞ ശേഷം ബാക്കി അവശിഷ്ടങ്ങല്‍ പോലും വീടിനുള്ളിലെ ഗോവണിയില്‍ തൂക്കിയിടുകയാണ് പതിവ്. അത് ജോലിക്കാരി വന്ന് എടുത്ത് മാറ്റും. ദിവസങ്ങളോളം കംപ്യൂട്ടറിന് മുന്നില്‍ ചെലവഴിച്ചിരുന്ന കേദലിന്റെ മുറിയിലേക്ക് അച്ഛനും അമ്മയും പോലും കടന്നു ചെല്ലുമായിരുന്നില്ല. 


കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടവരെ അവസാനമായി കണ്ടതെന്ന് രഞ്ജിതം പറയുന്നു. പുറത്തുപോയി എത്തിയ കുടുംബാംഗങ്ങള്‍ ഭക്ഷണം മുകളിലേക്ക്് എടുത്തുകൊണ്ടുപോയി. രണ്ടു ദിവസത്തോളം ആരേയും താഴേക്ക് കണ്ടതേയില്ലെന്നും അന്വേഷിച്ചപ്പോള്‍ വിനോദയാത്രയ്ക്ക് പോയി എന്ന് കേദല്‍ പറഞ്ഞു എന്ന് രഞ്ജിതം പറയുന്നു. 

വെള്ളിയാഴ്ച വൈകുന്നേരത്തോടെ താഴത്തെ നിലയില്‍ താമസിച്ചിരുന്ന ബന്ധുവായ ലളിതയേയും കാണാതായി. ഇക്കാര്യം ചോദിച്ചപ്പോള്‍ കേദല്‍ ക്ഷുഭിതനായി. ശനിയാഴ്ച വൈകുന്നേരത്തോടെ പെട്രോളിന്റെ മണം വീട്ടില്‍ പടര്‍ന്നു. കേദലിനെ വിളിച്ചു ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് ബന്ധുവായ ജോസിനെ വിളിച്ചറിയിച്ചു. ജോസ് കേദലിനെ വിളിച്ച് ചോദിച്ചപ്പോള്‍ പഴയ പേപ്പറുകള്‍ കത്തിക്കുന്നതാണ് എന്നായിരുന്നു മറുപടി. പിറ്റേന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ഇത്തരത്തിലുള്ള ചുറ്റുപാടുകളില്‍ നിന്നു വന്ന ആളായതുകൊണ്ടാകാം ആസ്ട്രല്‍ പ്രൊജക്ഷനുവേണ്ടിയുള്ളതായിരുന്നു കൊലപാതകങ്ങള്‍ എന്ന കേദലിന്റെ ആദ്യ മൊഴികള്‍ക്ക് വിശ്വാസ്യത കൈവന്നത്. 


 

    Related Article
  • ആഭിചാരം പുകമറ;കൂട്ടക്കൊല അവഗണനയില്‍ മനംമടുത്തെന്ന് കേദല്‍
  • കൂട്ടക്കൊല 'ആസ്ട്രല്‍ പ്രൊജക്ഷനു' വേണ്ടിയെന്ന് കേഡല്‍, ശ്രമിച്ചത് ആത്മാവിന്റെ പരലോക സഞ്ചാരത്തിന്
  • നന്തന്‍കോട് കൂട്ടക്കൊല  സാത്താന്‍ സേവയുടെ ഭാഗമെന്ന് പ്രതി കേദല്‍
  • നന്ദന്‍കോട് കൂട്ടക്കൊല: ഒളിവില്‍ പോയ കേഡല്‍ പൊലീസ് പിടിയില്‍
  • നന്ദന്‍കോട് കൊലപാതകം; ജിന്‍സന്റെ കാലില്‍ പൊള്ളിയ പാടുകള്‍, വീട്ടുകാര്‍ കന്യാകുമാരിയിലേക്ക് പോയതായി ജിന്‍സന്‍ പറഞ്ഞതായി നാട്ടുകാര്‍
TAGS
Nathancode Murder Family Murder Astral Projection

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നുരണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ
കടുവകള്‍ തമ്മില്‍ അടിപിടികൂടുന്ന വൈറല്‍ വീഡിയോ ദൃശ്യം'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ
മസാജ് ചെയ്യുന്ന ആനയുടെ വൈറല്‍ വീഡിയോ ദൃശ്യംയുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍
ക്യുആർ കോഡ‍ുള്ള ക്ഷണക്കത്ത്/ ട്വിറ്റർകല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 
നായ മേയർ മർഫി/ ട്വിറ്റർനാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ
arrow

ഏറ്റവും പുതിയ

രണ്ടു കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; അപൂര്‍വ്വ വീഡിയോ

'അടിച്ചവനെ അടിച്ചിട്ടു'; കടുവ വീരനായി നടന്നുനീങ്ങി; വൈറല്‍ വീഡിയോ

യുവതിക്ക് മസാജ് ചെയ്യുന്ന ആന; വീഡിയോ വൈറല്‍

കല്ല്യാണത്തിന് വരണമെന്നില്ല; സമ്മാനം ​ഗൂ​ഗിൾ പേ വഴി അയച്ചാൽ മതി; ക്ഷണക്കത്തിലും ക്യൂആർ കോഡ്! 

നാടിന്റെ വികസനം; ആദ്യം 'ആട് മേയറും' പിന്നെ 'നായ മേയറും' സമാഹരിച്ചത് 30,000 ഡോളർ

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം