നടിയെ അക്രമിച്ച സംഭവം ഒരാള്‍ കൂടി പിടിയില്‍

കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) വേണ്ടിയുള്ള പൊലീസ് തിരച്ചില്‍ തുടരുകയാണ്.
നടിയെ അക്രമിച്ച സംഭവം ഒരാള്‍ കൂടി പിടിയില്‍

കൊച്ചി: മലയാളി നടിയെ അതിക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടെ ഒളിയിടത്തില്‍ നിന്നാണ് പിടികൂടിയത്. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്നു പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ അറസ്റ്റിലായ കേസിലെ പ്രതികള്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയും അന്വേഷണ സംഘം ആലുവ മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അതേസമയം, കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) വേണ്ടിയുള്ള പൊലീസ് തിരച്ചില്‍ തുടരുകയാണ്. പള്‍സര്‍ സുനി മുന്‍കൂര്‍ജാമ്യത്തിനു ശ്രമിക്കുന്നതിനാല്‍ കേസ് കോടതി പരിഗണിക്കുന്നതിന് മുന്‍പ് പ്രതിയെ പിടികൂടാനാണ് പൊലീസ് ശ്രമം. അതിക്രമത്തിനു ശേഷം കേസിലെ പ്രതികളിലൊരാള്‍ ഫോണില്‍ ആരെയോ വിളിച്ചു നടന്ന കാര്യങ്ങള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. 

സിനിമാ നിര്‍മാണ കമ്പനിയുടെ െ്രെഡവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനാണ് അതിക്രമത്തിന് ഒത്താശ ചെയ്തത്. പണത്തിനു വേണ്ടിയാണു നടിയുടെ യാത്രാ വിവരം ചോര്‍ത്തിയതെന്നു മാര്‍ട്ടിന്‍ സമ്മതിച്ചു. സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുക്കുമ്പോള്‍ അവിടെയെത്തിയ നിര്‍മാതാവിന്റെ ഫോണില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതി സുനിലുമായി സംസാരിച്ചിരുന്നു. പിറ്റേന്നു സുനില്‍ ഈ ഫോണ്‍ കറുകുറ്റിയിലെ അഭിഭാഷകനെ ഏല്‍പിച്ചാണു കടന്നു കളഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു വേണ്ടിയുള്ള വക്കാലത്തിലും പ്രതി ഒപ്പിട്ടതായാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ഫോണ്‍ ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

അതിക്രമത്തിനു ശേഷം ഈ ഫോണിലേക്കു സുനിലിനെ വിളിച്ച മൂന്നു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പുന്നപ്ര സ്വദേശിയുടെ പക്കല്‍ നിന്നു പണം വാങ്ങിയ സുനില്‍ കൊല്ലത്തേക്കാണു നീങ്ങിയതെന്നു പൊലീസ് പറയുന്നു. നടിയെ കാക്കനാട് വാഴക്കാലയില്‍ മോചിപ്പിച്ച ശേഷം കടന്നു കളഞ്ഞ സുനിലും കൂട്ടാളികളും നഗരത്തിലെ ഫ്‌ളാറ്റില്‍ തങ്ങി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണു നിര്‍മാതാവിന്റെ ഫോണില്‍ പൊലീസിനോടു സംസാരിക്കേണ്ടി വന്നത്. അപ്പോള്‍ തന്നെ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com