പൊലീസും പ്രതികളും കോയമ്പത്തൂരില്‍; മൊബൈല്‍ ഫോണ്‍ കണ്ടെത്തി

സുനി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രതികള്‍ ഒളിവില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തി
പൊലീസും പ്രതികളും കോയമ്പത്തൂരില്‍; മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കോയമ്പത്തൂര്‍: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതികളായ സുനില്‍ കുമാര്‍, വിജീഷ് എന്നിവരുമായി അന്വേഷണ സംഘം കോയമ്പത്തൂരില്‍ തെളിവെടുപ്പിനായെത്തി.  മുഖ്യപ്രതിയായ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ തെളിവെടുപ്പിനിടെ പൊലീസ് ഇവിടെനിന്നും കണ്ടെത്തി.

സുനി കോയമ്പത്തൂരില്‍ ഒളിവില്‍ താമസിച്ചിരുന്ന ശ്രീറാം നഗറിലെ                           വീട്ടില്‍ നിന്നുമാണ് മൊബൈല്‍ ഫോണും ടാബും കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ പൊലീസ് സീല്‍ ചെയ്തു. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. കോയമ്പത്തൂരില്‍ പ്രതികള്‍ക്ക് സഹായം ചെയ്തു നല്‍കിയ വ്യക്തിക്കായും പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് അന്വേഷണ സംഘം പ്രതികളുമായി കോയമ്പത്തൂരിലേക്ക് പുറപ്പെട്ടത്. നടിയെ ഉപദ്രവിക്കുന്ന രംഗം പകര്‍ത്തിയ മൊബൈല്‍ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത് കണ്ടെത്താനായിരുന്നു പ്രതികള്‍ താമസിച്ചിരുന്ന കോയമ്പത്തൂരിലേക്ക് തെളിവെടുപ്പിനായി പോയത്‌. കേസില്‍ നിര്‍ണായകമായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ആക്രമണത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com