ദിലീപ് കുമരകത്തും സുനില്‍കുമാറിന് ക്വട്ടേഷന്‍ കൊടുത്തിരുന്നു; ക്വട്ടേഷന്‍ കൊടുത്തത് നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍  

ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു സ്‌പെഷല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലം അളക്കാന്‍ എത്തിയപ്പോഴാണു ഗുണ്ടകളുടെ ഭീഷണിയുണ്ടായത്
ദിലീപ് കുമരകത്തും സുനില്‍കുമാറിന് ക്വട്ടേഷന്‍ കൊടുത്തിരുന്നു; ക്വട്ടേഷന്‍ കൊടുത്തത് നാട്ടുകാരെ ഭീഷണിപ്പെടുത്താന്‍  

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് കുമരകത്ത് പരിസ്ഥിതി പ്രവര്‍ത്തകരെയും നാട്ടുകാരേയും ഭീഷണിപ്പെടുത്താനും സുനില്‍കുമാറിന് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ദിലീപ് കയ്യേറി മറിച്ചുവിറ്റ ഭൂമി തിരിച്ചുപിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് റവ്യു വകുപ്പ് പൂഴ്ത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 

ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു സ്‌പെഷല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്ഥലം അളക്കാന്‍ എത്തിയപ്പോഴാണു ഗുണ്ടകളുടെ ഭീഷണിയുണ്ടായത്.അന്നത്തെ കോട്ടയം എസ്പി: എസ്.ശ്രീജിത്തിന്റെ നിര്‍ദേശപ്രകാരം ലോക്കല്‍ പൊലീസിന്റെ സംരക്ഷണത്തിലാണ് റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് കയ്യേറ്റം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിത്. സുനില്‍കുമാറിന്റെ സംഘത്തിലെ കതിരൂര്‍ വിജീഷ് അടക്കമുള്ള ഗുണ്ടകളെ മാധ്യമങ്ങളിലൂടെ തിരിച്ചറിഞ്ഞ നാട്ടുകാരാണ് സൂചന നല്‍കിയത്.

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190-ാം സര്‍വേ നമ്പരില്‍ പുറമ്പോക്കു ദിലീപ് കയ്യേറിയതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു.കയ്യേറ്റം ഒഴിപ്പിക്കുന്നതു തടഞ്ഞു ഹൈക്കോടതിയില്‍നിന്ന് ഇടക്കാല ഉത്തരവു ലഭിച്ച ദിലീപ്,2007 ല്‍ സെന്റിന് 70,000 രൂപയ്ക്ക് വാങ്ങിയ സ്ഥലം പിന്നീട് സെന്റിനു 4.80 ലക്ഷം രൂപയ്ക്കു മറിച്ചുവിറ്റതായും പൊലീസ് കണ്ടെത്തി.

കയ്യേറ്റം ഒഴിപ്പിക്കുന്നതു തടയണമെന്ന ഹര്‍ജി ഈ വര്‍ഷം മേയ് മാസത്തില്‍ കോടതി വീണ്ടും പരിഗണിച്ചിരുന്നു. സ്ഥലം വിറ്റതിനാല്‍ പരാതിക്കാരനായ പി.ഗോപാലകൃഷ്ണന്‍ (ദിലീപ്) റിട്ട് പെറ്റീഷനുമായി മുന്നോട്ടു പോവുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 
മറിച്ചുവിറ്റ സ്ഥലത്തില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന വിവരം ബന്ധപ്പെട്ടവര്‍ കോടതിയെ അറിയിച്ചിരുന്നു.ഫയലുകള്‍ പരിശോധിച്ച കോടതി കയ്യേറ്റസ്ഥലം തിരിച്ചുപിടിക്കാന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി.എന്നാല്‍ റവന്യു വകുപ്പ് ഇതുവരെ നടപടി എടുത്തിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com