തെരഞ്ഞെടുപ്പ് ജയത്തില്‍ ഹസ്തദാനം നല്‍കി; എം വിന്‍സെന്റ് ഭാര്യയുടെ പിന്നാലെ കൂടിയത് ഇതോടെയെന്ന് ഭര്‍ത്താവ്

കുടുംബത്തെ ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്
തെരഞ്ഞെടുപ്പ് ജയത്തില്‍ ഹസ്തദാനം നല്‍കി; എം വിന്‍സെന്റ് ഭാര്യയുടെ പിന്നാലെ കൂടിയത് ഇതോടെയെന്ന് ഭര്‍ത്താവ്

തിരുവനന്തപുരം: ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചത് എംഎല്‍എ എം വിന്‍സെന്റിന്റെ നിരന്തര പീഡന ശ്രമം സഹിക്കാന്‍ വയ്യാതെയെന്ന് ഭര്‍ത്താവിന്റെ മൊഴി. ഇന്നലെയാണ് കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ പീഡന ശ്രമത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതി ഇപ്പോഴും അത്യസന്ന നിലയില്‍ ആശുപത്രിയാണ്. എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യ പ്രേരണ,ഭീഷണിപ്പെടുത്തല്‍,ഫോണിലൂടെ അപമര്യാദയോടുള്ള സംസാരം തുടങ്ങിയ വകുപ്പുകള്‍ക്ക് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് ബാലരാമപുരം പൊലീസ് കേസെടുത്തത്.അന്വേഷണ ചുമതല കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന് കൈമാറി. 

ബുധനാഴ്ച പകല്‍ 11ഓടെയാണ് എംഎല്‍എയുടെ പീഡനശ്രമത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. മരുന്നുകള്‍ ഒരുമിച്ചുകഴിച്ച് അബോധാവസ്ഥയിലായ യുവതിയെ സഹോദരനാണ് ആശുപത്രിയിലെത്തിച്ചത്. 

സംഭവത്തെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നത് ഇങ്ങനെയാണ്: നിയമസഭ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടയില്‍ യുവതി എംഎല്‍എയ്ക്ക് ഹസ്തദാനം നല്‍കിയിരുന്നു. പിന്നീട് യുവതിയുടെ ടെലിഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് പലപ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടു. ശാരീരിക പീഡനത്തിനും ശ്രമിച്ചു.ഇതോടെ യുവതി എംഎല്‍എയുടെ വീട്ടിലെത്തി ഉപദ്രവിക്കരുത് എന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു. എന്നാല്‍ വീണ്ടും ഉപദ്രവം തുടര്‍ന്നു. വിവാഹം ക്ഷണിക്കാന്‍ എന്നുപറഞ്ഞ് വീട്ടിലെത്തിയ എംഎല്‍എയും വീട്ടുകാരുമായി വാക്കേറ്റമുണ്ടായിട്ടും യുവതിയെ ഉപദ്രവിക്കുന്നതില്‍ നിന്ന് എംഎല്‍എ പിന്‍മാറിയില്ല. കുടുംബത്തെ ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. 

അബോധാവസ്ഥയിലായതിനാല്‍ യുവതിയുടെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും സെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് അരുണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com