മെഡിക്കല്‍ കോഴ: കൂടുതല്‍ കുറ്റവാളികളില്ലെന്ന്  ബിജെപി ദേശീയ നേതൃത്വം; എ.കെ നസീറിനെ സസ്‌പെന്റ് ചെയ്യും

മെഡിക്കല്‍ കോഴ: കൂടുതല്‍ കുറ്റവാളികളില്ലെന്ന്  ബിജെപി ദേശീയ നേതൃത്വം; എ.കെ നസീറിനെ സസ്‌പെന്റ് ചെയ്യും

അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് സംശയിക്കുന്ന ബിജെപി നേതാവ് എ.കെ സീറിനെ ബിജെപി സംസ്ഥാന സേതൃത്വം സസ്‌പെന്റ് ചെയ്യും

കൊച്ചി: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിവാദത്തില്‍ കൂടുതല്‍ കുറ്റവാളികളുണ്ടെന്ന് കരുതുന്നില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. കുറ്റവാളിക്കെതിരെ നടപടിയെടുത്തു,കൂടുതല്‍ നടപടികള്‍ ആലോചിക്കും,അദ്ദേഹപം പറഞ്ഞു.അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ലെന്നും എച്ച് രാജ പറഞ്ഞു. 

അതേസമയം അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് സംശയിക്കുന്ന ബിജെപി നേതാവ് എ.കെ സീറിനെ ബിജെപി സംസ്ഥാന സേതൃത്വം സസ്‌പെന്റ് ചെയ്യും. കോഴ ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി ഏര്‍പ്പാടാക്കിയ രണ്ടംഗ സമിതിയിലെ അംഗമായിരുന്നു എ.കെ സീര്‍. നസീറിന്റെ മെയില്‍ ഐഡിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത് എന്നാണ് ബിജെപി പറയുന്നത്.സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനയച്ച റിപ്പോര്‍ട്ട് നസീറിന്റെ മെയില്‍ ഐഡിയില്‍ നിന്ന് ഒരു ഹോട്ടലുടമയ്ക്കും അയച്ചിട്ടുള്ളതായി സംസ്ഥാന നേതൃത്വം കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ താന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ലയെന്ന് എ.കെ നസീര്‍ പ്രതികരിച്ചു. കെ.പി ശ്രീശന്‍ ആയിരുന്നു അന്വേഷണ കമ്മീഷനിലെ മറ്റൊരംഗം

ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നും കോഴ വാങ്ങിയത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എം.ടി രമേശിന്റെ പേരും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ ഉടമ ആര്‍ ഷാജിയുടെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി ഇത്തത്തില്‍ അന്വേഷണം നടത്തിയത്.വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയതെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിനെയാണ് പണം കടത്താന്‍ എല്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആര്‍.എസ് വിനോദിനെ ഇന്നലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com