സുനിലിനെ അപായപ്പെടുത്താനും ക്വട്ടേഷന്‍ ഉണ്ടായിരുന്നതായി സൂചന

റിമാന്റിലായി ഒരുമാസത്തിന് ശേഷം ജയിലില്‍വെച്ചാണ് ഇക്കാര്യം സുനില്‍കുമാര്‍ കൂട്ടുപ്രതികളോട് വെളിപ്പടുത്തിയത്
സുനിലിനെ അപായപ്പെടുത്താനും ക്വട്ടേഷന്‍ ഉണ്ടായിരുന്നതായി സൂചന

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സുനില്‍കുമാറിനെ ഒളിവില്‍ പോയ സമയത്ത് അപായപ്പെടുത്താന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. റിമാന്റിലായി ഒരുമാസത്തിന് ശേഷം ജയിലില്‍വെച്ചാണ് ഇക്കാര്യം സുനില്‍കുമാര്‍ കൂട്ടുപ്രതികളോട് വെളിപ്പടുത്തിയത്. 

കോയമ്പത്തൂരിലെ ഗുണ്ടാസംഘങ്ങളുമായി സുഹൃത്ത് വിജീഷിനുള്ള അടുപ്പമായിരുന്നു അന്ന് ക്വട്ടേഷനില്‍ നിന്നും സുനില്‍കുമാറിനെ രക്ഷപ്പെടുത്തിയത്.  കോയമ്പത്തൂരിലെ ഗുണ്ടാസംഘങ്ങള്‍ക്ക് ലഭിച്ച ക്വട്ടേഷന്റെ വിവരം വിജീഷിന് ചോര്‍ന്നുകിട്ടുകയായിരുന്നു. അതോടെ എത്രയുംവേഗം കേരളത്തിലെത്തി കീഴടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പൊലീസ് പിടികൂടും മുന്‍പ് സുനില്‍കുമാറിനെ വകവരുത്താന്‍ നീക്കം നടന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തവര്‍ തന്നെയാണ് അഡ്വ.പ്രതീഷ് ചാക്കോയെ ബന്ധപ്പെടാന്‍ സുനിലിന് നിര്‍ദ്ദേശം നല്‍കിയത്. 
ഫെബ്രുവരി 17ന് രാത്രി നടിയെ ആക്രമിച്ചതിന് ശേഷം പൊന്നുരുന്നിയിലെ ഒരു വീടിന്റെ മതില്‍ സുനില്‍ ചാടിക്കടക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ വീടിന്റെ സമീപത്ത് താമസിക്കുന്ന മറ്റൊരു കുടുംബവുമായി ദിലീപിന്റെ കുടുംബത്തിന് ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com