കൊടിമരത്തില്‍ ദ്രാവകമൊഴിച്ചെന്ന് സമ്മതിച്ച് ആന്ധ്രാ സ്വദേശികള്‍;ചോദ്യം ചെയ്യല്‍ തുടരുന്നു

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി പരിസരത്തുനിന്നാണു ഇവരെ കസ്റ്റഡിയിലെടുത്തത്
കൊടിമരത്തില്‍ ദ്രാവകമൊഴിച്ചെന്ന് സമ്മതിച്ച് ആന്ധ്രാ സ്വദേശികള്‍;ചോദ്യം ചെയ്യല്‍ തുടരുന്നു

പമ്പ:ശബരിമലയില്‍ കൊടിമരത്തില്‍ ദ്രാവകം ഒഴിച്ചതായി പിടിയിലായ ആന്ധ്രാ സ്വേശികള്‍ സമ്മതിച്ചു. പൂജാസാധനങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന ദ്രാവകമാണ് ഒഴിച്ചത്.ആചാരത്തിന്റെ ഭാഗമായാണ് ഇതുചെയ്തതെന്നും അവര്‍ മൊഴിനല്‍കി. സംഭവം അട്ടിമറിയല്ലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമം.ഇവരെ പൊലീസ് വിശദമായി ചോദ്.ം ചെയ്തുവരികയാണ്. 

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി പരിസരത്തുനിന്നാണു ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍നിന്നു രാസവസ്തു കൊണ്ടുവന്നതായി സംശയിക്കുന്ന ഒരു ചെറിയ പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. ഇത് രസമാണോ(മെര്‍ക്കുറി) എന്നും പരിശോധിക്കുന്നുണ്ട്.
പ്രതിഷ്ഠ നടന്നു മണിക്കൂറുകള്‍ക്കുള്ളിലാണു സ്വര്‍ണക്കൊടിമരത്തിനു കേടുവരുത്തിയതായി കണ്ടെത്തിയത്.
ആരോ മനപൂര്‍വം ചെയ്ത ചതിയാണെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം.ഏതെങ്കിലും തരത്തിലുള്ള പക ഇതിനുപിന്നുലുണ്ടോ എന്ന് സംശയിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മന്ത്രിയും സംഭവസമയത്ത് ശബരിമലയില്‍ ഉണ്ടായിരുന്നു. കോടി രൂപ ചെലവഴിച്ചാണ് പുതിയ കൊടിമരം നിര്‍മ്മിച്ചത്. ഒമ്പതര കിലോഗ്രാം സ്വര്‍ണ്ണമാണ് കൊടിമരത്തിന് ഉപയോഗിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com