വിഎസിന് മറുപടിയുമായി ചെന്നിത്തല; മൂന്നാര്‍ ദൗത്യം പരാജയപ്പെടുത്തിയത് സിപിഎം

വിഎസിന്റെ വിമര്‍ശനം പിണറായിക്കെതിരെ ഉള്ളത്. പിണറായിയോട് പറയാന്‍ കഴിയാത്തതിനാല്‍ എന്നോട് പറഞ്ഞു
വിഎസിന് മറുപടിയുമായി ചെന്നിത്തല; മൂന്നാര്‍ ദൗത്യം പരാജയപ്പെടുത്തിയത് സിപിഎം

വിഎസ് അച്യുതാന്ദന്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാര്‍ ദൗത്യം പരാജയം തന്നെ.പരാജയപ്പെടുത്തിയത് സിപിഎം.വിഎസിന്റെ വിമര്‍ശനം പിണറായിക്കെതിരെ ഉള്ളത്. പിണറായിയോട് പറയാന്‍ കഴിയാത്തതിനാല്‍ എന്നോട് പറഞ്ഞു. മൂന്നാര്‍ കയ്യേറ്റങ്ങളുടെ മുഖ്യപ്രതി സിപിഎമ്മാണ്. അദ്ദേഹം പറഞ്ഞു.

ചോദ്യപേപ്പര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. .കണക്ക് ചോദ്യ പേപ്പറില്‍ മാത്രമല്ല ഹിന്ദി ചോദ്യ പേപ്പറിലും തെറ്റുണ്ട്. അതില്‍ 9 ചോദ്യങ്ങള്‍ തെറ്റാണ്. പ്ലസ്ടു ജേര്‍ണലിസം പരീക്ഷയുടെ ചോദ്യ പേപ്പറിലും ക്രമക്കേട്.  അധ്യാപകര്‍ ഉള്‍പ്പെട്ട മാഫിയ സംഘം സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നു. ബിസിനസ് ചെയ്യാന്‍ താത്പര്യമുള്ള അധ്യാപകര്‍ ജോലി രാജി വെക്കണം. കെഎസ്ടിഎക്കാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അദ്ദേഹം പറഞ്ഞു.

വിഎസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യം പരാചയമാണ് എന്നാണല്ലോ ഇപ്പോള്‍ രമേശ് ചെന്നിത്തല കണ്ടെത്തിയിരിക്കുന്നത്. 2006ല്‍ ഇടതുപക്ഷം അധികാരത്തിലെത്തി പിന്നീടുണ്ടായ നടപടികള്‍ കേരളം കണ്ടതാണ്. ഡാറ്റയുടെ ബോര്‍ഡുകള്‍ പറിച്ചെറിഞ്ഞ് പന്തീരായിരത്തില്‍ പരം ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ചു.യുഡിഎഫിന്റെ അഷുറന്‍സ് കമ്മിറ്റി റിപ്പോര്‍ട്ട് ഏട്ടിലെ പശുവായിരിക്കാന്‍ സമ്മതിച്ചില്ല.എല്‍ഡിഎഫ് കാലത്ത 92 അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു. മൂന്നാറിലെ കയ്യേറ്റക്കാരേയും കുടിയേറ്റക്കാരേയും ഒരു തരത്തിലല്ല ഇടതുമുന്നണി കാണുന്നത്. എല്ലാ കയ്യേറ്റങ്ങളുടേയും ഒരറ്റത്ത് ചെന്നിത്തലയുടെ പാര്‍ട്ടി ഉണ്ടായിരുന്നു എന്ന വസ്ഥുത ആര്‍ക്കാണ് തള്ളിക്കളയാനാകുക. വീണ്ടും മൂന്നാറില്‍ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു. കനത്ത ചൂട് താങ്ങാനാകാതെ മൂന്നാറിലെ തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒഴിപ്പിച്ച ഭൂമിയുടേയും പൊളിച്ച റിസോര്‍ട്ടുകളുടേയും കണക്ക് ഞാന്‍ വെക്കാം. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാറിലേക്ക് തിരിച്ചു പിടിച്ച ഒരേക്കര്‍ ഭൂമിയോ പൊളിച്ചു മാറ്റിയ ഒരു കെട്ടിടമോ കാണിച്ചു തരാമോ? തിരുവഞ്ചൂര്‍ റെവന്യു മന്ത്രിയായിരുന്ന കാലത്ത് കൊട്ടിഘോഷിച്ച് തിരിച്ചു പിടിച്ച ചിന്നക്കനാലിലെ ജോയിസ് റിസോര്‍ട്ട് ഉടമകളുടെ കയ്യില്‍ എങ്ങനെ തിരിച്ചെത്തി എന്ന് ചെന്നിത്തല അന്വേഷിക്കുന്നുണ്ടോ? അന്ന് സ്‌റ്റോപ് മെമോ കൊടുത്ത് നിര്‍ത്തിയിരുന്ന സ്ഥലങ്ങളില്‍ എല്ലായിടത്തും കെട്ടിടങ്ങള്‍ ഉയര്‍ന്നതും ഉദ്ഘാടനം നടന്നതും മൂന്നാറിലേക്ക് യാത്രപോയ രമേശ് ചെന്നിത്തല നേരിട്ട് കാണും എന്ന് ഞാന്‍ കരുതുന്നു.ഇതാണ് വിഎസ് അച്യുതാനന്ദന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com