ശശീന്ദ്രനെ കുടുക്കിയത് മാധ്യമ പ്രവര്‍ത്തക, ഹണി ട്രാപ്പുമായി ഉന്നതരില്‍ പലരെയും സമീപിച്ചെന്നും സൂചന

കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാലുകാരിയാണ് നിരന്തരമായ ഫോണ്‍ വിളിയിലൂടെ മന്ത്രിയെ വീഴ്ത്തിയത് എന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. 
ശശീന്ദ്രനെ കുടുക്കിയത് മാധ്യമ പ്രവര്‍ത്തക, ഹണി ട്രാപ്പുമായി ഉന്നതരില്‍ പലരെയും സമീപിച്ചെന്നും സൂചന


തിരുവനന്തപുരം: എകെ ശശീന്ദ്രനെ മാധ്യമ പ്രവര്‍ത്തക ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായി സൂചന. കൊല്ലം ജില്ലക്കാരിയായ ഇരുപത്തിനാലുകാരിയാണ് നിരന്തരമായ ഫോണ്‍ വിളിയിലൂടെ മന്ത്രിയെ വീഴ്ത്തിയത് എന്നാണ് ഇന്റലിജന്‍സ് കണ്ടെത്തിയിരിക്കുന്നത്. 

കോഴിക്കോട്ടു മാധ്യമപ്രവര്‍ത്തനം പഠിച്ച യുവതി വിവാഹമോചിതയാണ്. യുവതിയുമായി അടുപ്പം പുലര്‍ത്തുന്ന, ഷോര്‍ട്ട് ഫിലിം സംവിധായകനായ സുഹൃത്തും നിരീക്ഷണത്തിലാണ് എന്നാണ് സൂചനകള്‍.

അതേസമയം പൊലീസിലെ ചിലരുടെ കൂടി സാഹയത്തോടെയാണ് ഹണിട്രാപ്പ് നടപ്പാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശശീന്ദ്രന്‍ ഉള്‍പ്പെടെ ചില മന്ത്രിമാര്‍ക്ക് രാത്രികാലങ്ങളില്‍ ഫോണിലൂടെ അതിരുവിട്ട് സംസാരിക്കുന്ന ശീലമുണ്ടെന്ന് പൊലീസിലെ ചിലരാണ് കണ്ടെത്തിയത്. ഫോണ്‍ വിവരങ്ങള്‍ നിരീക്ഷിക്കുന്നതിനിടയില്‍ കണ്ടെത്തിയ ഇക്കാര്യം അവര്‍, ഇപ്പോള്‍ ഹണിട്രാപ്പ് ആസൂത്രണം ചെയ്ത സംഘത്തെ അറിയിക്കുകയായിരുന്നു. ശശീന്ദ്രനെ എളുപ്പം ട്രാപ്പില്‍ കുരുക്കാമെന്ന് അങ്ങനെയാണ് ഇവര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മറ്റ് ചില മന്ത്രിമാരെയും ഉന്നതരെയും ഇതേ സംഘം കെണിയില്‍ പെടുത്താന്‍ ശ്രമിച്ചതായും സൂചനകളുണ്ട്. രണ്ടു മന്ത്രിമാരെക്കുറിച്ചു കൂടി വെളിപ്പെടുത്തലുണ്ടാവുമെന്ന് ചാനല്‍ തന്നെ സൂചന നല്‍കുന്നുമുണ്ട്. എന്നാല്‍ ഹണി ട്രാപ്പില്‍ കൂടുതല്‍ മന്ത്രിമാര്‍ പെട്ടിട്ടില്ലെന്നും ഇത് ഭീഷണി മാത്രമാണെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com