ജോസ് കെ മാണി രഹസ്യഭാഗം കാണിച്ച് വരുന്നോ എന്ന് ചോദിച്ചു 

ജോസ് കെ മാണി സരിതയെ ഇഷ്ടപ്പെടുവന്നുവെന്ന് ഫോണ്‍ വിളികളിലൂടെ അറിയിച്ചു.
ജോസ് കെ മാണി രഹസ്യഭാഗം കാണിച്ച് വരുന്നോ എന്ന് ചോദിച്ചു 

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നേതാവും കോട്ടയം എംപിയുമായ ജോസ് കെ മാണി ഒരു പബ്ലിക് ടോയ്‌ലറ്റില്‍ വെച്ച് രഹസ്യഭാഗം കാണിച്ച് വരുന്നോ എന്ന് ചോദിച്ചുവെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ ഒരു മീറ്റിംഗില്‍ വെച്ച് കണ്ട ശേഷമായിരുന്നു ജോസ് കെ മാണിയുടെ നടപടി. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്. 

കോട്ടയം എംപിയായ ജോസ് കെ മാണി ബഹുമാന്യനായ വ്യക്തിയാണ്. ഒരു മീറ്റിംഗില്‍ ഡല്‍ഹിയില്‍ വെച്ച് കണ്ടതിനുശേഷം ഒരു പബ്ലിക് ടോയ്‌ലെറ്റില്‍ ഒരു പബ്ലിക് ടോയ്‌ലറ്റില്‍ വെച്ച് രഹസ്യഭാഗം കാണിച്ച് വരുന്നോ എന്ന് ചോദിച്ചു. സരിതയെ ഇഷ്ടപ്പെടുവന്നുവെന്ന് ഫോണ്‍ വിളികളിലൂടെ അറിയിച്ചു. കോട്ടയത്തെ എംപിയുടെ ഓഫീസിലേക്ക് ഇവരെ വിളിപ്പിച്ചു. പ്രോജക്ടുമായി ബന്ധപ്പെട്ട് അവര്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ എംഎന്‍ആര്‍ഇയിലെ (സിജിഒ കോംപ്ലക്‌സ്) കണ്ടതിനുശേഷം സരിതയെ ഫഌറ്റിലേക്ക് വിളിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും വദനസുരതം ചെയ്യിക്കുകയും ചെയ്തു. 

മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ഭരണത്തിലുള്ള സ്വാധീനത്തെപ്പറ്റി പാവപ്പെട്ട ജനങ്ങള്‍ക്കും ബിസിനസുകാര്‍ക്കും ഭയമാണ്. ഇതവര്‍ ചൂഷണം ചെയ്തു. അതങ്ങനെ നടക്കട്ടെ. ബഹുമാനപ്പെട്ട എംപി ഈ ആളുകളെല്ലാം എന്തുകൊണ്ടാണ് അവരോടിങ്ങനെ പെരുമാറുന്നത്. അവര്‍ക്കറിയില്ല. ഉറപ്പ് നല്‍കിയ പ്രോജക്ടുകള്‍ക്ക് വേണ്ടി കൂടിക്കാഴ്ച നടത്തുമ്പോഴെല്ലാം വീണ്ടും വീണ്ടും അവരുടെ ശരീരം നല്‍കേണ്ടി വന്നു. ഒരു പേപ്പറും അനങ്ങിയില്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വെച്ച് പലതവണ വദനസുരതം ചെയ്യിച്ചതായി സരിത വെളിപ്പെടുത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. വൈദ്യുതമന്ത്രിയായിരുന്ന ആര്യാടന് ഔദ്യോഗിക വസതിയില്‍ വെച്ച് 27 ലക്ഷം രൂപ നല്‍കിയതായും സരിത വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പ്രത്യുപകാരമായി പല വഴിവിട്ട സഹായങ്ങളും ആര്യാടന്‍ ചെയ്തുകൊടുത്തു. മുന്‍മന്ത്രി എപി അനില്‍ കുമാര്‍ പലതവണ ചൂഷണം ചെയ്തു. നസറുള്ള വഴി 7 ലക്ഷം രൂപ എപി അനില്‍ കുമാര്‍ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. റോസ്ഹൗസ്, കേരള ഹൗസ്, ലെ മെറിഡിയന്‍ എന്നിവിടങ്ങളില്‍ വെച്ചാണ് അനില്‍കുമാര്‍ ലൈംഗികമായി പീഡിപ്പിച്ചത്. 

മുന്‍മന്ത്രി അടൂര്‍പ്രകാശും ഹൈബി ഈടന്‍ എംഎല്‍എയും ലൈംഗികമായി പീഡിപ്പിച്ചു. എംഎല്‍എ ഹോസ്റ്റലിലും, കൊച്ചി ഗസ്റ്റ് ഹൗസില്‍ വെച്ചുമാണ് ഹൈബി ബലാല്‍സംഗം ചെയ്തത്. അടൂര്‍ പ്രകാശ് സരിതയെ ബാംഗ്ലൂരിലെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രമന്ത്രിയായിരുന്ന കെസി വേണുഗോപാലും ബലാല്‍സംഗം ചെയ്തു.കേന്ദ്രമന്ത്രിയായിരുന്ന പളനിമാണിക്യവും, കെപിസിസി സെക്രട്ടറി സുബ്രഹ്മണ്യനും ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com