സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കില്ല; ഗെയില്‍ സമരം തുടരുമെന്ന് സമരസമിതി 

ഗെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള തീരുമാനം അടക്കമുള്ളവയാണ് സമര സമിതി തള്ളിയത്
സര്‍ക്കാര്‍ തീരുമാനങ്ങള്‍ അംഗീകരിക്കില്ല; ഗെയില്‍ സമരം തുടരുമെന്ന് സമരസമിതി 

വടകര: ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമരസിതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ സമര സമിതി തള്ളി. ഗെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള തീരുമാനം അടക്കമുള്ളവയാണ് സമര സമിതി തള്ളിയത്. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം തുടരാന്‍ സമിതി തീരുമാനിച്ചു. 

ഏഴ് ജില്ലകളില്‍ നിന്നുള്ള സമരസമിതി നേതാക്കളെ ഉള്‍പ്പെടുത്തി ഈമാസം 18 ന് മുക്കത്ത് യോഗം ചേരും. സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണമെന്ന ആവശ്യവും സമര സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഞായാറാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. 

പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണിവില നിജപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. പത്തുസെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷംരൂപ നല്‍കാനും തീരുമാനമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com