സുരേഷ്‌ഗോപി നടത്തിയത് മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് ; സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ബിജെപി നേതാവും, എംപിയുമായ സുരേഷ്‌ഗോപി, അമലാപോള്‍, ഫഹദ് ഫാസില്‍ എന്നിവരുള്‍പ്പെട്ട കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്
സുരേഷ്‌ഗോപി നടത്തിയത് മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് ; സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം : സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ബിജെപി നേതാവും, രാജ്യസഭാ എംപിയുമായ സുരേഷ്‌ഗോപി, സിനിമാതാരങ്ങളായ അമലാപോള്‍, ഫഹദ് ഫാസില്‍ എന്നിവരുള്‍പ്പെട്ട കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സുരേഷ്‌ഗോപി വ്യാജവിലാസം ഉപയോഗിച്ച് രണ്ട് ആഡംബരക്കാറുകള്‍ രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ പുറത്തായിട്ടുണ്ട്. ആദ്യത്തെ കാര്‍ 2010 ജനുവരി 27നും രണ്ടാമത്തെ കാര്‍ എംപിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരുമാസം പിന്നിട്ടപ്പോഴുമാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ കാര്‍ ഏഴുവര്‍ഷമായും രണ്ടാമത്തെ കാര്‍ 17 മാസമായും പുതുച്ചേരി പോണ്ടിച്ചേരി രജിസ്‌ട്രേഷനിലാണ് ഓടുന്നത്. മുപ്പത് ലക്ഷത്തോളം രൂപയുടെ നികുതിവെട്ടിപ്പ് സുരേഷ്‌ഗോപി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. സുരേഷ്‌ഗോപിയോട് രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പില്‍ സിനിമാ താരങ്ങളായ ഫഹദ് ഫാസിലും അമലാപോളും സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ അനില്‍കാന്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സുരേഷ്‌ഗോപി ഉള്‍പ്പെടെ മുപ്പത്തഞ്ചോളം പേരുടെ നികുതിവെട്ടിപ്പിനെക്കുറിച്ചുള്ള പരാതികളും തെളിവുകളും അടുത്തദിവസം െ്രെകംബ്രാഞ്ചിന് കൈമാറാനും യോഗം തീരുമാനിച്ചു. ഫഹദ് ഫാസിലിന്റെയും അമലാപോളിന്റെയും വാഹന രജിസ്‌ട്രേഷന്‍ രേഖകളില്‍ പലതും വ്യാജമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഫഹദ് ഫാസില്‍ നല്‍കിയ വിലാസത്തില്‍ അഞ്ചുപേരും, അമലപോള്‍ നല്‍കിയ വിലാസത്തില്‍ വേറൊരാളും വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. 

നേരത്തെ മാത്ൃഭൂമി ന്യൂസാണ് താരങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ താന്‍ ഇന്ത്യന്‍ പൗരയാണെന്നും, രാജ്യത്ത് എവിടെയും ജോലി ചെയ്യാനും സമ്പാദിക്കാനും അവവകാശമുണ്ടെന്ന നിലപാടുമായി അമലപോള്‍ ആദ്യം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ച ഫഹദ് ഫാസില്‍, ആവശ്യമായ പിഴ അടച്ച് രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com