ഹാദിയ നേരിടുന്നത് കടുത്ത നിയന്ത്രണങ്ങള്‍; അശോകന്‍ കാണാന്‍ അനുവദിച്ചില്ലെന്ന് വനിത കമ്മീഷന്‍

തന്റെ അഭിപ്രായം കേള്‍ക്കാതെ കേസില്‍ കേരള വനിത കമീഷന്‍ സുപ്രീംകോടതിയില്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്നും ദേശീയ വനിത കമ്മീഷനെ മാത്രമേ ഹാദിയയെ കാണാന്‍ അനുവദിക്കുള്ളുവെന്നും അശേകന്‍ പറഞ്ഞതായി ജോസഫൈന്‍
ഹാദിയ നേരിടുന്നത് കടുത്ത നിയന്ത്രണങ്ങള്‍; അശോകന്‍ കാണാന്‍ അനുവദിച്ചില്ലെന്ന് വനിത കമ്മീഷന്‍

തിരുവനന്തപുരം: ഹാദിയയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയിട്ട് പിതാവ് അശോകന്‍ അനുവദിച്ചില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി
ജോസഫൈന്‍. മകളെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായി കമീഷന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. മകളെ സുപ്രീംകോടതിയില്‍ ഹാജരാക്കാനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുമാണ് നേരിട്ടെത്തിയതെന്നും വിമാനയാത്രച്ചെലവ് കമീഷന്‍ വഹിക്കാന്‍ തയാറാണെന്നും വനിത കമ്മീഷന്‍ അറിയിച്ചു.

എന്നാല്‍ യാത്രയുടെ വിശാദംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മീഷന്‍ ചെലവ് വഹിക്കേണ്ടതില്ലെന്നും അശോകന്‍ നിലപാടെടുത്തതായി ജോസഫൈന്‍ പറഞ്ഞു. 

കമീഷന്‍ അംഗം അഡ്വ. എം.എസ് താരയോടൊപ്പമാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ ചെയര്‍പേഴ്‌സണ്‍ ഹാദിയയുടെ വൈക്കത്തെ വീട്ടിലെത്തിയത്. തന്റെ അഭിപ്രായം കേള്‍ക്കാതെ കേസില്‍ കേരള വനിത കമീഷന്‍ സുപ്രീംകോടതിയില്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്നും ദേശീയ വനിത കമ്മീഷനെ മാത്രമേ ഹാദിയയെ കാണാന്‍ അനുവദിക്കുള്ളുവെന്നും അശേകന്‍ പറഞ്ഞതായി ജോസഫൈന്‍ പറയുന്നു. യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തില്‍ ശരിയായ നിലപാടുതന്നെയാണ് സ്വീകരിച്ചതെന്നും കമ്മീഷന്‍ മറുപടി നല്‍കി. ദേശീയ കമീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനംകൊണ്ട് യുവതിക്ക് എന്തു സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും അവര്‍ ചോദിച്ചു. പിതാവി?െന്റ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ മകളെ കാണാന്‍ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ല. ഈ നിലപാട് തിരുത്തണം. സംസ്ഥാന വനിത കമീഷന്‍ അധ്യക്ഷ സന്ദര്‍ശിക്കുന്നതു വഴി മകള്‍ക്ക് എന്തു സുരക്ഷാ ഭീഷണിയാണ് എന്തു സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്ന് വ്യക്തമാക്കണമെന്നും എം.സി ജോസഫൈന്‍ ആവശ്യപ്പെട്ടു. 

യുവതിക്ക് നേരിട്ട് സംരക്ഷണം നല്‍കുന്ന വനിതാ പൊലീസുകാരില്‍നിന്ന് വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പൊലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ല പൊലീസ്? മേധാവിയില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 

സുഹൃത്തുക്കളുമായി സഹവസിക്കാന്‍ കഴിയാത്ത വിധം വീടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് യുവതി നേരിടുന്നതെന്ന് വനിത കമ്മീഷന്‍ അറിയിച്ചു. സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശങ്ങള്‍ക്കുവിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നും അവര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com