സേലം: തന്നെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരാന്‍ ശിവശക്തി യോഗ സെന്ററില്‍ നിന്നുള്ളവര്‍ എത്തിയതായി ഹാദിയ. കൗണ്‍സിലിങ്ങിന്റെ പേരില്‍ മാനസീകമായി പീഡിപ്പിക്കുകയായിരുന്നു ഇവരെന്നാണ് സേലെത്തെത്തിയ ഹാദിയ വെളിപ്പെടുത്തിയത്.
പേരറിയാത്ത നിരവധി പേര്‍ തന്നെ കാണാന്‍ വന്നുകൊണ്ടിരുന്നു. ഇവര്‍ തന്നെ തിരികെ ഹിന്ദു മതത്തിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്ന് ഹാദിയ പറയുന്നു. മകള്‍ക്ക് മാനിസീക പ്രശ്‌നമുണ്ടെന്ന ഹാദിയയുടെ അച്ഛന്റെ വാദത്തിനെതിരേയും ഹാദിയ പ്രതികരിക്കുന്നു. എന്റെ മാനസിക ആരോഗ്യം ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ഏത് വിദഗ്ധനെ കൊണ്ട് വേണമെങ്കിലും പരിശോധിപ്പിക്കാമെന്ന് ഹാദിയ പറയുന്നു.
ഭര്‍ത്താവായ ഷെഫിന്‍ ജഹാനെയാണ് ആദ്യം തനിക്ക് കാണേണ്ടതെന്നും ഹാദിയ വ്യക്തമാക്കുന്നു. ഷെഫിന്‍ ഭര്‍ത്താവാണെന്നും അല്ലെന്നും കോടതി പറഞ്ഞിട്ടില്ല. ഭര്‍ത്താവാണെന്നാണ് ഞാന്‍ കോടതിയില്‍ പറഞ്ഞത്. സേലത്ത് എത്തിയതിന് ശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചതായും ഹാദിയ പറഞ്ഞു.
ആറ് മാസം ഞാന്‍ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു. ഇനി എനിക്ക് ആദ്യം കാണേണ്ടത് ഷെഫിന്‍ ജഹാനെ തന്നെയാണെന്ന് ഹാദിയ പറയുന്നു.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനെ കാണാന്‍ അനുമതി നല്‍കുമെന്ന് കോളെജ് പ്രിന്‍സിപ്പലും വ്യക്തമാക്കിയിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കായി ഹാദിയ അപേക്ഷ നല്‍കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ