അതൊക്കെ എല്ലാവര്‍ക്കും അറിയാം, രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാംഗമെന്ന് ആരോപിച്ച അനില്‍ അക്കരയുടെ വിശദീകരണം ഇങ്ങനെ

ആരോപണം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ സര്‍ക്കുലറിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന രവീന്ദ്രനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ
അതൊക്കെ എല്ലാവര്‍ക്കും അറിയാം, രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാംഗമെന്ന് ആരോപിച്ച അനില്‍ അക്കരയുടെ വിശദീകരണം ഇങ്ങനെ

കൊച്ചി: 'അതൊക്കെ എല്ലാവര്‍ക്കും അറിയാം, പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല'- വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആര്‍എസ്എസ് അംഗമെന്ന ആരോപണം ഉന്നയിച്ച വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര തന്റെ ആരോപണത്തിനു നല്‍കിയ വിശദീകരണമാണിത്. കൂടുതല്‍ വിശദീകരണം വേണ്ടവര്‍ അന്ന് എസ്എഫ്‌ഐ നേതാവായിരുന്ന സിപി ജോണിനോടു ചോദിച്ചാല്‍ മതിയെന്നും അനില്‍ അക്കരെ സമകാലിക മലയാളത്തോടു പറഞ്ഞു.

ജനസംഘം സ്ഥാപകനായ ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടുളള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ സര്‍ക്കുലറിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന രവീന്ദ്രനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രവീന്ദ്രനാഥ് ആര്‍എസ്എസ് അംഗമാണെന്ന ആരോപണവുമായി അനില്‍ അക്കരരംഗത്തു വന്നത്. കുട്ടിക്കാലത്ത് എറണാകുളം ചേരാനെല്ലൂര്‍ ആര്‍എസ്എസ് ശാഖാ അംഗവും തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്ത് എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുമായിരുന്നു രവീന്ദ്രനാഥ് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഫെയ്‌സ് ബുക്കില്‍ ആരോപിച്ചത്. ഇതെല്ലാം ശരിയാണെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നുവെന്നും എംഎല്‍എയുടെ പോസ്റ്റിലുണ്ട്.
 

ഇഎംഎസ് പഠിച്ച തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അടിയന്തരാവസ്ഥ കാലത്ത് എ ബി വി പിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ രവീന്ദ്രനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നുവെന്ന് അനില്‍ അക്കെര പറഞ്ഞു. എസ്എഫ്‌ഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് രവീന്ദ്രനാഥ് അന്ന് നോമിനേഷന്‍ പിന്‍വലിച്ചതെന്നും അനില്‍ അക്കര പറഞ്ഞു. ആര്‍എസ്എസുമായുളള ഈ ബന്ധമാണ് പുതിയ വിവാദ സര്‍ക്കുലറില്‍ വെളിവാകുന്നതെന്നാണ് അനില്‍ അക്കരയുടെ കുറ്റപ്പെടുത്തല്‍. സര്‍ക്കുലറിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന മന്ത്രിയുടെ ആര്‍എസ്എസ് ബന്ധം ജനത്തെ ബോധ്യപ്പെടുത്താനാണ് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതെന്നും അനില്‍ അക്കര സമകാലിക മലയാളത്തോട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com