എഴുത്തുകാര്‍ക്ക് നേരെ കൊലവിളിയുമായി ശശികല; മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചോളു, അല്ലെങ്കില്‍ ഗൗരിമാരെ പോലെ ഇരകളാകും

ആയുസ് വേണമെങ്കില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി മൃത്യുജ്ഞയ ഹോമം കഴിച്ചോളാനാണ് ശശികലയുടെ മുന്നറിയിപ്പ്
എഴുത്തുകാര്‍ക്ക് നേരെ കൊലവിളിയുമായി ശശികല; മൃത്യുഞ്ജയ ഹോമം കഴിപ്പിച്ചോളു, അല്ലെങ്കില്‍ ഗൗരിമാരെ പോലെ ഇരകളാകും

കൊച്ചി: മതേതര നിലപാട് സ്വീകരിക്കുന്ന എഴുത്തുകാര്‍ക്ക് നേരെ കൊലവിളിയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല. ആയുസ് വേണമെങ്കില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി മൃത്യുജ്ഞയ ഹോമം കഴിച്ചോളാനാണ് ശശികലയുടെ മുന്നറിയിപ്പ്. 

ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത്, മക്കളെ ആയുസ് വേണമെങ്കില്‍ മൃത്യുജ്ഞയ ഹോമം നടത്തിക്കോളിന്‍, എപ്പോഴാ എന്താ വരുക എന്ന് പറയാന്‍ ഒരു പിടുത്തും ഉണ്ടാകില്ല, ഓര്‍ത്തു വയ്ക്കാന്‍ പറയുകയാണ് എന്നായിരുന്നു പറവൂരിലെ പൊതുവേദിയില്‍ ശശികല പറഞ്ഞത്. 

മൃത്യുജ്ഞയ ഹോമം അടുത്തുള്ള ശിവ ക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളു, അല്ലെങ്കില്‍ ഗൗരിമാരെ പോലം നിങ്ങളും ഇരകളാക്കപ്പെട്ടേക്കാം എന്ന് ശശികല മുന്നറിയിപ്പ് നല്‍കുന്നു. 

എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം എടുത്ത് പ്രചരിപ്പിക്കുകയാണ് എന്നാണ് ശശികലയുടെ ആരോപണം. മുഴുവന്‍ എഴുത്തുകാരും ആര്‍എസ്എസിന് എതിരാണ്. അവരെയെല്ലാം കൊല്ലാം പോയാല്‍ പിന്നെ ആരുമുണ്ടാകില്ല. കോണ്‍ഗ്രസുകാരാണ് മതേതര എഴുത്തുകാരെ കൊല്ലുന്നത്. അതിനാലാണ് ക്ഷേത്രത്തില്‍ പോയി മൃത്യുജ്ഞയ ഹോമം നടത്താന്‍ പറഞ്ഞതെന്നുമാണ് ശശികല ടീച്ചറുടെ വിശദീകരണം. 

വിവാദമായ പ്രസംഗം പരിശോധിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com