തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് എം.ഡി ടോമിൻ ജെ തച്ചങ്കരി. എന്നിട്ടും നന്നായില്ലെങ്കിൽ കടുത്ത നടപടികൾ കൈക്കൊള്ളും. വൈകിയാലും എപ്പോഴും ആനുകൂല്യങ്ങൾ ലഭിക്കുമെന്ന ധാരണ എക്കാലത്തും ജീവനക്കാർക്ക് വേണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി.
ജനങ്ങളുടെ ആവശ്യവും കെ.എസ്.ആർ.ടി.സി ഷെഡ്യൂളും തമ്മിൽ ബന്ധമില്ല. ജീവനക്കാർക്ക് വേണ്ടിയാണ് കെ.എസ്.ആർ.ടി.സിയിൽ ഷെഡ്യൂളുകൾ ക്രമീകരിക്കുന്നത്. ആവശ്യത്തതിലധികം ജീവനക്കാരുള്ളതാണ് സ്ഥാപനത്തിന്റെ ശാപം. തൊഴിലാളികൾക്ക് എന്തുമാകാമെന്ന യുഗം അവസാനിച്ചുവെന്നും തച്ചങ്കരി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ