വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല; ശക്തി മാണി തെളിയിക്കട്ടെ: കാനം രാജേന്ദ്രന്‍

ചെങ്ങന്നൂരില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശക്തി കെഎം മാണിക്ക് ഇല്ലെന്നാണ് താന്‍ പറഞ്ഞത്. ശക്തിയുണ്ടെങ്കില്‍ മാണി അത് തെളിയിക്കട്ടെയെന്നും കാനം
വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല; ശക്തി മാണി തെളിയിക്കട്ടെ: കാനം രാജേന്ദ്രന്‍


കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ആരുടെയും വോട്ട് വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂരില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള ശക്തി കെഎം മാണിക്ക് ഇല്ലെന്നാണ് താന്‍ പറഞ്ഞത്. ശക്തിയുണ്ടെങ്കില്‍ മാണി അത് തെളിയിക്കട്ടെയെന്നും കാനം പറഞ്ഞു.

ഇടതുമുന്നണിയില്‍ പുതിയ ഘടകകക്ഷികളെ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച് എല്‍ഡിഎഫില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്നു കാനത്തിനു പറയാനാവില്ല. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു കോടിയേരിയുടെ അഭിപ്രായം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടു സ്വീകരിക്കും. കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്നു ഒരു ഘടകകക്ഷിക്കു മാത്രമായി പറയാനാവില്ല. എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മുന്നണിയിലുള്ളവര്‍ ഇങ്ങനെ വ്യത്യസ്തമായ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. മുമ്പ് ചെങ്ങന്നൂരില്‍ മത്സരിച്ച് വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണ്. യുഡിഎഫില്‍ നിന്ന് പിണങ്ങി വന്നവരെയല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കാനം പറഞ്ഞു. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ വോട്ട് സ്വീകരിക്കും എന്ന് ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു കാനത്തിന്റെ പ്രതികരണം. 

അതിനിടെ കാനം രാജേന്ദ്രനു മറുപടിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണി രംഗത്തുവന്നു. കാനത്തിന്റെ നിലപാടു പ്രഖ്യാപനം സിപിഎമ്മിനെ തോല്‍പ്പിക്കാനെന്ന് മാണി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് തീരുമാനിച്ചോളാമെന്നും കെഎം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന കാനത്തിന്റെ പ്രഖ്യാപനം ഒരു വെടിക്കു രണ്ടു പക്ഷിയാണ്. സ്ഥാനാര്‍ഥി സിപിഎമ്മിന്റെയാണ്. സിപിഎം തോറ്റാല്‍ സിപിഐക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് കെഎം മാണി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com