അശ്വതി ജ്വാലയുടേത് ഗുണ്ടാ സംഘം,അഞ്ചു മന്ത്രിമാരുമായി അടുത്ത ബന്ധം:  ആരോപണവുമായി തെരുവോരം മുരുകന്‍

സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമെതിരെ ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ തെരുവോരം മുരുകന്‍
അശ്വതി ജ്വാലയുടേത് ഗുണ്ടാ സംഘം,അഞ്ചു മന്ത്രിമാരുമായി അടുത്ത ബന്ധം:  ആരോപണവുമായി തെരുവോരം മുരുകന്‍

കൊച്ചി: സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമെതിരെ ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകന്‍ തെരുവോരം മുരുകന്‍. തന്റെ സ്ഥാപനത്തിന് എതിരെ വന്ന പരാതിയില്‍ തന്റെ ഭാഗം കേള്‍ക്കാതെ വിധി പറയുകയും വാര്‍ത്താ കുറിപ്പിറക്കുയും ചെയ്ത മനുഷ്യാവകാശ കമ്മീഷന്റെ നടപടിക്ക് പിന്നില്‍ അശ്വതി ജ്വാലയുടെ സ്വീധീനമുണ്ട് എന്നാണ് മുരുകന്‍ ആരോപിക്കുന്നത്. 

തനിക്കെതിരെയുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന് എതിരേയും അശ്വതി ജ്വാലയുടെ വിഷയത്തിലുള്ള ഇടപെടലിനെക്കുറിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പീഫ് സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാര്‍,ഹൈക്കോടതി ചീഫ് ജസ്റ്റിസ്,ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് തെരുവോരം മുരുകന്‍ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. 

സംഭവത്തില്‍ വിശദാംശങ്ങള്‍ ആരാഞ്ഞ്  മുരുകനുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം ഇങ്ങനെ: 

അശ്വതി ജ്വാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്. സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഈ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി ഇവര്‍ക്ക് വ്യക്തിപരമായി ബന്ധമുണ്ട്. ആ ബന്ധങ്ങള്‍ ഉപയോഗിച്ച് മന്ത്രിമാരുടെ ഓഫീസുകളില്‍ നുഴഞ്ഞുകയറും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍  എന്തെങ്കിലും പദ്ധതികളുടെ താക്കോല്‍ കൊടുപ്പിക്കും. 2012മുതല്‍ ഇതാണ് ചെയ്തുവരുന്നത്.

എന്റെ സ്ഥാപനത്തെ ഇല്ലാതാക്കാന്‍ വേണ്ടി ഗുണ്ടാസംഘങ്ങളെ രംഗത്തിറക്കി. പണം നല്‍കി പരാതികള്‍ കൊടുപ്പിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും വാര്‍ത്ത കൊടുത്തു,ഇത് പ്രചരിപ്പിച്ചു. മനുഷ്യാവാകാശ കമ്മീഷന്‍ പിആര്‍ഒ ബിനുകമാറുമായി അശ്വതി ജ്വാലയ്ക്ക് എന്തൊക്കെയോ ഇടപാടുകളുണ്ട്. ഇത് വഴിയാണ് മനുഷ്യാവകാശ കമ്മീഷനുമുന്നില്‍ എനിക്കെതിരെ വന്ന പരാതി എന്റെ ഭാഗം കേള്‍ക്കാതെ വിധി പറഞ്ഞത്. 

മനുഷ്യാവകാശ കമ്മീഷന്റെ പദവികളെ പിആര്‍ഒ ദുരുപയോഗം ചെയ്യുകയാണ്. അശ്വതി ജ്വാലയാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 
മനുഷ്യാവകാശ കമ്മീഷന്‍ പിആര്‍ഒയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യണം. മനുഷ്യാവകാശ കമ്മീഷന് പോലും ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. 

സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല, ഓഡിറ്റിങ് ഇല്ല എന്നൊക്കെ പറഞ്ഞാണ് പരാതി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അന്വേഷണത്തില്‍ സ്ഥാപനം നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞതുമാണ്. മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസില്‍ അശ്വതി ജ്വാലയുടെ പങ്കെന്താണ് എന്ന് അറിയണം. 

എറണാകുളം ആസ്ഥാനമാക്കി സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മുരകന്റെ തെരുവ് വെളിച്ചം എന്ന സംരംഭത്തെക്കുറിച്ചാണ് മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചത്. ഇതാണ് തന്റെ ഭാഗം കേള്‍ക്കാതെ കമ്മീഷന്‍ വിധി പ്രഖ്യാപിച്ചുവെന്നും പത്രക്കുറിപ്പ് ഇറക്കിയെന്നും മുരുകന്‍ ആരോപിക്കുന്നത്. തെരുവ് വെളിച്ചത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്നും കണക്കുകള്‍ ആഡിറ്റ് ചെയ്യാത്തത് പരിശോധിക്കണം എന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിരുന്നു. 

അശ്വതി ജ്വാലയ്ക്കും മുഷ്യാവകാശ കമ്മീഷനും എതിരെ മുരുകന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം: 

ബഹു: മനുഷ്യവകാശ കമ്മീഷന്‍ ശ്രീജിത്തിന്റെ കാര്യത്തില്‍ വിധി പ്രഖ്യപിച്ചു. നേരിട്ടു കണ്ട് മൊഴിയെടുത്തല്ലോ?
എന്തേ എനിക്കെതിരേ കിട്ടിയ പരാതിയില്‍ എന്റെ ഭാഗം കേള്‍ക്കാതെ എനിക്കെതിരെ വിധി പ്രഖ്യാപിച്ചു. അങ്ങയുടെ പി ആര്‍ ഒ പി ഐം വിനുകുമാര്‍ ആരുടെ ഉത്തരവു പ്രകാരമാണ് എന്റെ പ്രസ്ഥാനത്തിനെതിരെ വാര്‍ത്ത കുറിപ്പ് ഇറക്കിയത്??

അങ്ങയുടെ ഓഫീസില്‍ നാലും അഞ്ചും തവണയും വിവരവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുകയും പല തവണ ഫോണ്‍ മുഖാന്തരവും നേരിട്ട് ഓഫീസിലും ബന്ധപ്പെടുകയും ചെയ്തുവെങ്കിലും,
1) ജില്ല സാമൂഹിക നീതി ഓഫീസര്‍ അന്വേഷണം നടത്തിയ റിപ്പോര്‍ട്ടും സാമൂഹിക നീതി ഡയറക്ടര്‍ ബഹു: അനുപമ കഅട അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കിയില്ല.
2) അങ്ങയുടെ ഓഫീസില്‍ പി ആര്‍ ഒ തയ്യാറാക്കുന്ന വാര്‍ത്തക്കുറിപ്പ് തിരുവനന്തപുരത്തുള്ള അശ്വതിക്ക് ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ ആരു നല്‍കി?
എന്ന കാര്യം അന്യേഷിച്ച് മനുഷ്യ അവകാശ കമ്മീഷന്‍ ഓഫീസില്‍ ഞാനെത്തിയപ്പോള്‍ അവിടെ ജോലി ചെയ്യുന്ന വ്യക്തികള്‍ പറഞ്ഞു. 
തുടക്കം മുതല്‍ പി ആര്‍ ഒ ഇടപെടല്‍ വളരെ വ്യക്തമാവുന്ന തരത്തില്‍ എന്റെ ഫയലുകള്‍ പൂഴ്ത്തുകയും വേണ്ടപ്പെട്ടവര്‍ക്ക് ഈ ഫയലിലെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. എനിക്ക് കിട്ടേണ്ട ഹാജരാവാനുള്ള നോട്ടീസ് പി.ആര്‍ ഒ ഇടപെട്ട് തടഞ്ഞു.

ഇതിന്റെ പിന്നില്‍ ചുക്കാന്‍ പിടിച്ചതും പരാതി കൊടുത്ത് എനിക്കെതിരെ കള്ള റിപ്പോര്‍ട്ട് പ്രചരിപ്പിക്കുകയും, കൊച്ചിയിലുള്ള മറ്റൊരു സ്ത്രീയെ വിളിച്ച് മുരുകനെതിരെ പരാതി കൊടുക്കുമോ എന്ന് അശ്വക ചോദിച്ചു.!!

ചില ഓണ്‍ലൈന്‍ മധ്യമങ്ങളിലും വ്യാജ വാര്‍ത്ത കൊടുപ്പിച്ചു സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തെരുവ് വെളിച്ചം പദ്ധതിയെ അട്ടിമറിക്കാന്‍ നടത്തിയ ഗൂഡാലോചനയാണ് പുറത്ത് കൊണ്ടു വരേണ്ടത്.

ആയതിനാല്‍ അങ്ങയുടെ ഉത്തരവും പി ആര്‍ ഒ വാര്‍ത്താക്കുറിപ്പും ഈ സ്ത്രീയുടെ ഇടപടെലും അന്യേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉടന്‍ തന്നെ
1.ബഹു: കേരള മുഖ്യമന്ത്രി, 
2. ബഹു: ചീഫ് സെക്രട്ടറി
3 ബഹു: ഹൈക്കോടതി രജിസ്ട്രാര്‍
4 ബഹു:ഹൈക്കോടതി ചീഫ് ജസ്റ്റിസ് 
5 ബഹു: ഡിജിപി
എന്നിവര്‍ക്ക് പരാതി നല്‍കും.

ബഹു: മനുഷ്യാവകാശ കമ്മീഷന്‍ അറിയുന്നതിനു വേണ്ടി.
അങ്ങയെ പി ആര്‍ ഒ തെറ്റിദ്ധരിപ്പിച്ചു?

അങ്ങയെ നിയമം പഠിപ്പിക്കുകയല്ല ഞാന്‍! വെറും നാലാം ക്ലാസ് മാത്രം വിദ്യാഭ്യസമുള്ള ഞാന്‍ വളര്‍ന്നത് കൊച്ചി നഗരത്തിലെ തെരുവുകളിലും എച്ചില്‍ കൂനകളില്‍ നിന്നും വിശപ്പകറ്റാന്‍ ഭക്ഷണം വാരിക്കഴിക്കുകയും അവിടെ നിന്ന് അനാഥാലയത്തിലും തുടര്‍ന്ന് 17 വയസ്സില്‍ സാമൂഹിക പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ ദേശാഭിമാനി ബുക്സ്റ്റാളിലെ സഖാവ് മണി സായാഹ്ന പത്രം വില്‍ക്കാന്‍ അനുവാദം തന്നു. രാഷ്ട്രദീപിക സര്‍ക്കലേഷന്‍ മാനേജറായിരുന്ന കുര്യന്‍ സാറും പൗലോ സാറും ഒരു പത്രം വിറ്റാല്‍ 25 പൈസ കമ്മിഷനായി തന്നു. സ്വന്തമായി ഓട്ടോറിക്ഷ വാങ്ങുന്നതിനു വേണ്ടി കക്കൂസ വാരാനും ചില സമയങ്ങളില്‍ അമിഷ്ടം സെപ്റ്റിഗ് ടാങ്കില്‍ നിന്നും എടുത്ത് തലയില്‍ വെച്ച് ചുമന്നു കൊണ്ടു പോവുമ്പോള്‍ വായിലും മുഖത്തും ഒഴുകി വീഴാറുണ്ട്. എന്നിട്ടും ജീവിക്കാന്‍ വേണ്ടി ഞാന്‍ ആ ജോലി ചെയ്തു.
എനിക്ക് ങടം ഇല്ല!
ആടം ഇല്ല!
ഡോക്ടറേറ്റില്ല!
അനുഭവം ഉണ്ട് സാര്‍!
10 വിരലുകൊണ്ട് ഈ കാലമത്രയും 10000ത്തില്‍ പരം മനുഷ്യരെ തെരുവില്‍ നിന്നും രക്ഷിച്ചു.

ഈ കൂട്ടത്തില്‍ കുഷ്ഠ രോഗികളും മാറാ രോഗികളും' മാനസീക നില തകരാറിലായവരും ബാലവേല ബാല ഭിക്ഷാടനത്തിന് ഏര്‍പ്പെട്ട കുഞ്ഞുങ്ങളും ഉള്‍പ്പെടും.

രാഷ്ട്രപതി ആദരിച്ചു!
ഞാന്‍ ഈ കേരള മണ്ണിന്റെ എശസ്സ് ഉയര്‍ത്തിക്കാട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്.

അങ്ങയുടെ കയ്യില്‍ ഒരു പരാതി കിട്ടിയാല്‍ എന്റെ മനുഷ്യ അവകാശം കൂടി സംരക്ഷിക്കണ്ടെത് അങ്ങയുടെ ചുമതലയല്ലേ!

ഏകപക്ഷീയമായ ഈ വിധി കാരണം എന്റെ അനാഥാലയത്തില്‍ അന്തേവാസികള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന അരി, തുണി, മരുന്നുകള്‍ മറ്റ് സഹായങ്ങള്‍ വിധിയിലൂടെയും പത്രവാര്‍ത്തയിലൂടെ എന്നേയും എന്റെ പ്രസ്ഥാനത്തേയും സമൂഹത്തിന്റെ മുന്‍പില്‍ സംശയത്തിന്റെ മുള്‍ മുനയില്‍ നിറുത്തുകയും എന്റെ മാനസീക നില തകര്‍ക്കുകയും ആത്മഹത്യയെക്കുറിച്ച് പോലും ഞാന്‍ ചിന്തിച്ചിരുന്നു ഒരിക്കല്‍!. ചിറകു മുളക്കാത്ത എന്റെ മോനെ ഓര്‍ത്താണ് ഞാന്‍ പിന്തിരിഞ്ഞത്.

ഈ പരാതിയുടെ പിന്നിലും പി ആര്‍ ഒ യുടെ വാര്‍ത്താക്കുറിപ്പിലെ ഗൂഡാലോചനയും പുറത്തു കൊണ്ടു വരേണ്ടത് മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസിന്റെ സുതാര്യത കൂടി ഉറപ്പു വരുത്തേണ്ടത് സാധാരണക്കാരായ എല്ലാവരുടേയും അവകാശമാണ്.

ഇനി ഇതു പോലെ ഒരു സാധാരണക്കാരനും മനുഷ്യ അവകാശ കമ്മീഷന്റെ ഭാഗത്തു നിന്നും അവകാശ ലംഘനങ്ങള്‍ക്ക് കുട പിടിക്കുന്ന പ്രവണത ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റിടുന്നത്. ഈ പോസ്റ്റില്‍ ഏന്തെങ്കിലും തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണ്!

ഇത്രയും കാലം മനസില്‍ കൊണ്ടു നടന്ന വേദന ഇന്ന് തുറന്നെഴുതിപ്പിച്ചു ചിലര്‍ !

എന്ന്
തെരുവോരം മുരുകന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com