കൊട്ടിയൂര്‍ പീഡനം: മൂന്നു പേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി, രണ്ടു പേര്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി

കൊട്ടിയൂര്‍ പീഡനം: മൂന്നു പേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി, രണ്ടു പേര്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി
കൊട്ടിയൂര്‍ പീഡനം: മൂന്നു പേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി, രണ്ടു പേര്‍ വിചാരണ നേരിടണമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: കൊട്ടിയൂര്‍ പീഡന കേസില്‍ മൂന്നു പേരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ സുപ്രിം കോടതി ഉത്തരവ്. സിസ്റ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ടെസി ജോസ്, ഡോ. ഹൈദരാലി എന്നിവരെയാണ് ഒഴിവാക്കിയത്. ഇവര്‍ക്കു കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി.

പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി അഞ്ചു പേരാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതില്‍ മൂന്നുപേരുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. ഫാദര്‍ ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശിച്ചു.

മുഖ്യപ്രതി ഫാദര്‍ റോബിനെ രക്ഷിക്കാന്‍ രേഖകള്‍ സൃഷ്ടിച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരായ പ്രധാന കുറ്റം. മൂന്നുപേര്‍ക്കെതിരെ ഈ കുറ്റം തെളിയിക്കുന്ന വസ്തുതകള്‍ കണ്ടെത്താനായിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com