ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ല; പരാതിയില്‍ പറഞ്ഞത് മാനസിക പീഡനം മാത്രം; പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തിയെന്നും ഉജ്ജയിന്‍ ബിഷപ്പ്

ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ല - പരാതിയില്‍ പറഞ്ഞത് മാനസിക പീഡനം മാത്രം - പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തിയെന്നും ഉജ്ജയിന്‍ ബിഷപ്പ്
ലൈംഗികമായി പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ല; പരാതിയില്‍ പറഞ്ഞത് മാനസിക പീഡനം മാത്രം; പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തിയെന്നും ഉജ്ജയിന്‍ ബിഷപ്പ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്ന് ഉജ്ജയിന്‍ ബിഷപ്പ് മാര്‍.സെബാസ്റ്റ്യന്‍ വടക്കേല്‍. മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്താടാണ് ബിഷപ്പ് ഇക്കാര്യം അറിയിച്ചത്. 

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ബിഷപ്പ്  മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ അഭിപ്രായപ്പെട്ടിരുന്നു. സന്ന്യാസ സഭയിലെ ഭരണപരമായ ചില പ്രശ്‌നങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇക്കാര്യം നേരിട്ടും ഈമെയിലിലൂടെയും പറഞ്ഞിട്ടുണ്ടെന്നും ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ വിശദമാക്കി. പ്രശ്‌നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് അറിയിച്ചു.  

അന്വേഷണ സംഘം ഒരു ദിവസം കൂടി ഉജ്ജയിനില്‍ തുടരും. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയത് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ വഴിയാണെന്ന് കന്യാസ്ത്രീ നേരത്തെ അന്വേഷണ സംഘത്തിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴിയെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com