തിരുവനന്തപുരം: ഓണം പ്രമാണിച്ച് തിരുവനന്തപുരം-ചെന്നൈ-മാംഗ്ലൂർ റൂട്ടിൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ചതായി സതേണ്‍ റെയിൽവേ അറിയിച്ചു. ഈ മാസം 22, 23, 24, 26, 27, 28 തീയതികളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഈ മാസം 23-ന് രാത്രി 10.30ന് ചെന്നൈ സെൻട്രലിൽ നിന്നും പുറപ്പെടുന്ന സുവിധ സ്പെഷൽ ട്രെയിൻ 24-ന് രാവിലെ 10.55-ന് എറണാകുളത്ത് എത്തും. 23-ന് ഉച്ചകഴിഞ്ഞ് 3.15-ന് ചെന്നൈയിൽ നിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ പിറ്റേന്നു രാവിലെ 7.45-നു തിരുവനന്തപുരം സെൻട്രലിൽ എത്തും.
തിരവനന്തപുരത്തുനിന്നു ചെന്നൈ സെൻട്രലിലേക്കു സർവീസ് നടത്തുന്ന സ്പെഷൽ ട്രെയിൻ 22-ന് വൈകുന്നേരം 7.10-ന് പുറപ്പെടും. 23ന് രാവിലെ 11.45ന് എത്തിച്ചേരും. ചെന്നൈ സെൻട്രലിൽനിന്നു 24-ന് ഉച്ചകഴിഞ്ഞ് 2.45-ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ പിറ്റേന്നു പുലർച്ചെ 4.50-ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ഈ മാസം 21, 27 തീയതികളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ പിറ്റേന്നു രാവിലെ 6.45-ന് ചെന്നൈയിൽ എത്തിച്ചേരും. 22, 28 തീയതികളിൽ ഉച്ചയ്ക്ക് 12.30-ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന സ്പെഷൽ ഫെയർ ട്രെയിൻ പിറ്റേന്നു രാവിലെ 7.40ന് ചെന്നൈയിൽ എത്തിച്ചേരും. 26-ന് ഉച്ചകഴിഞ്ഞ് 4.15-ന് നാഗർകോവിലിൽനിന്നു മാംഗ്ലൂരിലേക്കു പുറപ്പെടുന്ന സ്പെഷൽ ഫെയർ ട്രെയിൻ കൊല്ലം, കോട്ടയം, എറണാകുളം വഴി പിറ്റേന്ന് രാവിലെ ആറിന് മാംഗ്ലുരിൽ എത്തിച്ചേരും. 27-ന് രാവിലെ 8.30-ന് മാംഗ്ലൂരിൽനിന്നു പുറപ്പെടുന്ന സ്പെഷൽ ഫെയർ ട്രെയിൻ പിറ്റേന്നു രാത്രി 10.15-ന് നാഗർകോവിലിൽ എത്തിച്ചേരും.
ഈ മാസം 29-നും സെപ്റ്റംബർ അഞ്ചിനും തിരുവനന്തപുരത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.30-ന് പുറപ്പെടുന്ന വേളാങ്കണ്ണി സ്പെഷൽ ഫെയർ ട്രെയിൻ പിറ്റേന്നു രാവിലെ 3.45-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ഈ മാസം 30-നും സെപ്റ്റംബർ ആറിനും വേളാങ്കണ്ണിയിൽനിന്നു രാത്രി 22.10-ന് പുറപ്പെടുന്ന സ്പെഷൽ ഫെയർ ട്രെയിൻ പിറ്റേന്നു ഉച്ചയ്ക്കു 12.15-നു തിരുവനന്തപുരത്ത് എത്തിച്ചേരും. ഈമാസം 28, 31, സെപ്റ്റംബർ ഏഴ് തിയതികളിൽ എറണാകുളം ജംഗ്ഷനിൽനിന്നു രാത്രി 11-ന് വേളാങ്കണ്ണിയിലേക്കു പുറപ്പെടുന്ന സ്പെഷൽ ഫെയർ ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്കു ഒന്നിന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ഈ മാസം 29, ആഗസ്റ്റ് രണ്ട്, അഞ്ച്, ഒന്‍പത് തിയതികളിൽ രാത്രി 11.45-ന് വേളാങ്കണ്ണിയിൽനിന്ന് എറണാകുളത്തേക്കു പുറപ്പെടുന്ന സെപെഷൽ ഫെയർ ട്രെയിൻ പിറ്റേന്നു ഉച്ചയ്ക്ക് 1.40-നു എറണാകുളത്ത് എത്തിച്ചേരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ