ചെറുതോണി: കനത്ത മഴയ്ക്ക് ശമനമില്ലാത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ക്രമാതീതമായി ഉയരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ അണക്കെട്ടിലെ ജലനിരപ്പ് സമുദ്ര നിരപ്പിൽ നിന്നും 2398.20 അടിയിലെത്തി. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.അതേസമയം ജലനിരപ്പ് ഉയർന്നതോടെ വ്യാഴാഴ്ച പുലർച്ചെ ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. അണക്കെട്ടിലെ രണ്ട് ഷട്ടറുകളാണ് തുറന്നത്. ഇതോടെ സെക്കൻഡിൽ 164 ഘനമീറ്റർ (1,64,000 ലിറ്റർ) വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നത്.
ഇടമലയാർ അണക്കെട്ടു തുറക്കുന്ന പശ്ചാത്തലത്തിൽ 2398 അടിയിൽ നിർണയിച്ചിരുന്ന ഇടുക്കിയുടെ ട്രയൽ റണ്‍ സാഹചര്യം വിലയിരുത്തി മാത്രം നടത്തിയാൽ മതിയെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. പൊതുജനങ്ങളെ അറിയിച്ചു മാത്രമേ ട്രയൽ റണ്‍ നടത്തുകയുള്ളു എന്നും ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ