തന്റെ കൈയില്‍ ഇപ്പോഴും തോക്കുണ്ട്; വേണ്ടി വന്നാല്‍ വെടിവെയ്ക്കുമെന്നും പിസി ജോര്‍ജ്ജ് 

തനിക്ക് നേരെ അക്രമണം ഉണ്ടായാല്‍ തോക്കെടുക്കുമെന്നും ആവശ്യമെങ്കില്‍ വെടിവെയ്ക്കുമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ
തന്റെ കൈയില്‍ ഇപ്പോഴും തോക്കുണ്ട്; വേണ്ടി വന്നാല്‍ വെടിവെയ്ക്കുമെന്നും പിസി ജോര്‍ജ്ജ് 

കോട്ടയം: തനിക്ക് നേരെ അക്രമണം ഉണ്ടായാല്‍ തോക്കെടുക്കുമെന്നും ആവശ്യമെങ്കില്‍ വെടിവെയ്ക്കുമെന്നും പി.സി. ജോര്‍ജ് എം.എല്‍.എ. മുണ്ടക്കയം വെള്ളനാടിയില്‍ തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തെപ്പറ്റി മധ്യമങ്ങളോട് സംസാരിക്കുകയിരുന്നു പി.സി. ജോര്‍ജ്. 

പാവപ്പെട്ട കുടുംബങ്ങളുടെ പരാതിയ്ക്ക് പരിഹാരം കാണുന്നതിനാണ് താന്‍ അവിടെ എത്തിയത്. തന്നെ പേടിപ്പിക്കാന്‍ വന്നവരോട് പോടാ എന്ന് പറയുക മാത്രമാണ് ചെയ്തതെന്നും തോക്കെടുത്തിട്ടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഹൈക്കോടതി ഈ കേസിന്റെ തുടര്‍ നടപടികള്‍ സ്‌റ്റേ ചെയ്തതാണ്. സംഭവിച്ചതെന്തന്ന് പൊതുജനങ്ങള്‍ക്കറിയാം. തന്റെ കൈയ്യില്‍ ഇപ്പോഴും തോക്കുണ്ട്. ഇതിന് ലൈസ്സെന്‍സും ഉണ്ട്. പ്രശ്‌നങ്ങളില്‍ നിന്നും ഓടിയൊളിക്കാന്‍ ശ്രമിക്കുന്നുമില്ലെന്നും  പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

2017 ജൂണ്‍ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹാരിസണ്‍ എസ്‌റ്റേറ്റിനോട് ചേര്‍ന്നു വെളളനാടി ആറ്റോരംപുറമ്പോക്ക് കോളനിയിലേക്ക് തോട്ടത്തിലൂടെയുളള റോഡ് തോട്ടം ഉടമകള്‍ അടച്ചതിനെതുടര്‍ന്നാണ് സ്ഥലം എം.എല്‍.എ. കൂടിയായ പി.സി.ജോര്‍ജ് എത്തിയത്. പുറമ്പോക്ക് കോളനി നിവാസികളുമായി സംസാരിക്കുന്നതനിടയില്‍ സ്ഥലത്തെത്തിയ തോട്ടം തൊഴിലാളികളും എം.എല്‍.എ.യും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നു എം.എല്‍.എ. എളിയിലിരുന്ന തോക്കെടുത്ത് തൊഴിലാളികള്‍ക്കു നേരെ ചൂണ്ടുകയായിരുന്നു.

എന്നാല്‍ ഒരു വര്‍ഷത്തോളം അന്വേഷണം നീണ്ടു പോയി. തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍ എന്നിങ്ങനെയുള്ള വകുപ്പുകള്‍ പി.സിക്കെതിരെ ചുമത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അതേ സമയം ജനപ്രതിനിധിയെ കയ്യേറ്റം ചെയ്യന്‍ ശ്രമിച്ചുവെന്ന പി.സി ജോര്‍ജ്ജിന്റെ പരാതിയില്‍ തോട്ടം തൊഴിലാളികള്‍ക്കെതിരെയും മുണ്ടക്കയം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com