ഇടുക്കി പുറത്തുവിടുന്ന വെളളം സെക്കന്‍ഡില്‍ 13 ലക്ഷം ലിറ്ററാക്കും;  വെളളപ്പൊക്കം നിയന്ത്രണാതീതം,  മൂന്നാര്‍ മുങ്ങുന്നു

കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഇടുക്കി- ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിക്കും
ഇടുക്കി പുറത്തുവിടുന്ന വെളളം സെക്കന്‍ഡില്‍ 13 ലക്ഷം ലിറ്ററാക്കും;  വെളളപ്പൊക്കം നിയന്ത്രണാതീതം,  മൂന്നാര്‍ മുങ്ങുന്നു

ഇടുക്കി : കനത്തമഴയില്‍ നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ഇടുക്കി- ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേയ്ക്ക് ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിക്കും. 1300 ക്യൂമെക്‌സ് വെളളം തുറന്നുവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരയിലുളളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുളളവരെ മാറ്റിപാര്‍പ്പിക്കുന്നതിന് പൊലീസ് റവന്യൂ ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പുകള്‍ക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനും കലക്ടര്‍ നിര്‍ദേശം നല്‍കി. 

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധിയിലെത്തിയ പശ്ചാത്തലത്തില്‍ പുറത്തേയ്ക്ക് ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചു. സുപ്രീംകോടതി അനുവദിച്ച പരിധി എത്താന്‍ കാത്തുനിന്നശേഷമാണ് തമിഴ്‌നാട്ടിന്റെ നടപടി. മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാം ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെളളം തുറന്നുവിടുന്നത് വര്‍ധിപ്പിച്ചത്. 

രാവിലെ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയിലെത്താതിരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ജലനിരപ്പ് 142 അടിയില്‍ എത്തുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് കേരളം വിലയിരുത്തിയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് 142 അടിയില്‍ എത്തുന്നത്.നേരത്തെ മുല്ലപ്പെരിയാറില്‍ കൂടുതല്‍ വെള്ളം തുറന്നുവിടാനുള്ള കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com