കൊച്ചി: പറവൂർ നോർത്ത് കുത്തിയതോട്ടിൽ ദുരിതാശ്വാസ ക്യാന്പായിരുന്ന പള്ളിമേട ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ മരിച്ച നാല് പേരുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞൗസേഫ്, പൗലോസ്, ഇലഞ്ഞിക്കാടൻ ജോമോൻ, ജോമോന്റെ പിതാവ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കുത്തിയതോട് തലയ്ക്കൽ ജയിംസ്, സേവ്യർ എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് പള്ളിമേടയുടെ ഭിത്തി ഇടിഞ്ഞുവീണത്.
സെന്റ് സേവ്യേഴ്സ് പള്ളിയുടെ പള്ളിമേടയാണ് ഇടിഞ്ഞുവീണത്. കുന്നുകര പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെയാണ് പള്ളിമേടയും പരിഷ്ഹാളിലും 1,500 പേരാണ് അഭയം പ്രാപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ