വിരണ്ടോടിയ പോത്ത് കടലില്‍ ചാടി

തീരദേശപാത വഴി ഓടിവന്ന പോത്ത് പഞ്ചായത്ത് ഓഫിസിനു സമീപം കടലില്‍ ചാടുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃക്കരിപ്പൂര്‍:  അറവുശാലയില്‍നിന്നു വിരണ്ടോടിയ പോത്ത് കടലില്‍ ചാടി. മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നു രക്ഷിച്ചു. പടന്ന ഭാഗത്തുനിന്നു ബുധനാഴ്ച ഓടിപ്പോയ പോത്ത് ഇന്നലെയാണു മാവിലാക്കടപ്പുറം പാലം വഴി വലിയപറമ്പില്‍ എത്തിയത്. തീരദേശപാത വഴി ഓടിവന്ന പോത്ത് പഞ്ചായത്ത് ഓഫിസിനു സമീപം കടലില്‍ ചാടുകയായിരുന്നു. തിരമാലയില്‍ അകപ്പെട്ടതോടെ കടലില്‍ ഉള്ളിലേക്കു പോയ പോത്തിനെ രക്ഷിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ ഫൈബര്‍ വഞ്ചിയുമായി പിന്തുടര്‍ന്നു.

കടലില്‍ മല്‍സ്യബന്ധനം നടത്തുകയായിരുന്ന മറ്റു വഞ്ചികളിലെ തൊഴിലാളികളും വിവരമറിഞ്ഞെത്തി. തുടര്‍ന്നു കയര്‍ എറിഞ്ഞു പോത്തിനെ രക്ഷപ്പെടുത്തുകയായിരുന്നു. അറവുശാലയില്‍നിന്നു വിരണ്ടോടിയ പോത്തിനെ കഴിഞ്ഞ ദിവസം ഉടമസ്ഥര്‍ പിന്തുടര്‍ന്നെങ്കിലും പൊടുന്നനെ കാണാതായതിനെ തുടര്‍ന്നു ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണു പോത്ത് വലിയപറമ്പിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com