കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അനുകൂലിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട അഭിഭാഷക സംഘടനാ നേതാവിനെ മുസ്ലീം ലീഗ് പുറത്താക്കി. 19 വര്‍ഷം വര്‍ഷം മുമ്പ് ആര്‍.എസ്.എസ് ആക്രമണത്തില്‍ ശരീരം പകുതി തളര്‍ന്ന പി. ജയരാജന്‍ ആര്‍.എസ്.എസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്നു എന്നായിരുന്നു മുസ്ലീം ലീഗ് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ സി ഷൂക്കൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ അപൂര്‍വ അധ്യായമാകും പി. ജയരാജന്‍ എന്നും ഷൂക്കൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ലോയേഴ്‌സ് ഫോറം കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഷൂക്കൂറിനെ നീക്കിയത്. ഷുക്കൂറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി സംസ്ഥാന പ്രസിഡന്റ് അഡ്വ. യു. എ ലത്തീഫ് അറിയിച്ചു.
അഭിഭാഷക സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് പുറമെ പാര്‍ട്ടി നടപടിയുമുണ്ടാകുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീനും അറിയിച്ചു. വർഷങ്ങൾക്ക് മുൻപ് തിരുവോണ നാളിലാണ് പി. ജയരാജനെതിരെ ആര്‍.എസ്.എസ് ആക്രമണമുണ്ടായത്. വീട്ടില്‍ കയറി വെട്ടിയതിനെ തുടർന്ന് മൃതപ്രായനായ ജയരാജന്റെ കൈയുടെ പൂര്‍ണ സ്വാധീന ശേഷി നഷ്ടപ്പെട്ടത് പോലും ഈ ആക്രമണത്തിന് ശേഷമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ