സിപിഎം പ്രാദേശിക നേതാവിനെതിരേ രക്തം കൊണ്ട് ഒപ്പിട്ട കത്തെഴുതിവെച്ച് സഹകരണ ബാങ്ക് ജീവനക്കാരന്‍ ജീവനൊടുക്കി

ക്രമവിരുദ്ധമായ പല കാര്യങ്ങളും തന്നെക്കൊണ്ട് ചെയ്യിച്ച് ലക്ഷങ്ങളുടെ കടക്കാരനാക്കി മാറ്റി എന്നാണ് പ്രധാന ആരോപണം
സിപിഎം പ്രാദേശിക നേതാവിനെതിരേ രക്തം കൊണ്ട് ഒപ്പിട്ട കത്തെഴുതിവെച്ച് സഹകരണ ബാങ്ക് ജീവനക്കാരന്‍ ജീവനൊടുക്കി

മാനന്തവാടി;  സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ കത്തെഴുതിവെച്ച് സഹകരണബാങ്ക് ജീവനക്കാരനായ പാര്‍ട്ടിയംഗം ആത്മഹത്യ ചെയ്തു. രക്തം കൊണ്ട് ഒപ്പിട്ട കത്തുകളാണ് കണ്ടെത്തിയത്. മാനന്തവാടി തലപ്പുഴ സഹകരണബാങ്ക് ജീവനക്കാരനും സിപിഎം തവിഞ്ഞാല്‍ 44ാം മൈല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ശാലിനി നിവാസ് അനില്‍കുമാറാണ് (47) ജീവനൊടുക്കിയത്. 

ബാങ്ക് പ്രസിഡന്റ് കൂടിയായ നേതാവിനെതിരേയാണ് കത്തില്‍ പറയുന്നത്. ക്രമവിരുദ്ധമായ പല കാര്യങ്ങളും തന്നെക്കൊണ്ട് ചെയ്യിച്ച് ലക്ഷങ്ങളുടെ കടക്കാരനാക്കി മാറ്റി എന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസമാണ് അനില്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് അനിലിന്റെ വീട്ടില്‍ നിന്ന് കത്തുകള്‍ കണ്ടെടുക്കുകയായിരുന്നു. 

ഏഴ് കത്തുകളാണ് സിപിഎം നേതാവിന് എതിരേ അനില്‍ എഴുതിയിരിക്കുന്നത്. സിപിഎം തലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കും ബാങ്കിലെ ജീവനക്കാര്‍ക്കുമാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്. താന്‍ തന്നെയാണ് കത്തുകള്‍ എഴുതിയിരിക്കുന്നത് എന്ന് തെളിയിക്കാനാണ് രക്തം കൊണ്ട് ഒപ്പുവെച്ചിരിക്കുന്നതെന്നും ക്തതില്‍ പറയുന്നുണ്ട്. കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മസമിതി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ കല്ലേറുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com