കളിക്കാന്‍ കൂട്ടിയില്ല; സഹോദരന്മാരോട് വഴക്കിട്ട് എട്ടാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

കളിക്കു കൂട്ടാത്തതിന്റെ നിരാശയിലാണ് കുട്ടി ജീവനൊടുക്കിയത്
കളിക്കാന്‍ കൂട്ടിയില്ല; സഹോദരന്മാരോട് വഴക്കിട്ട് എട്ടാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു

വള്ളിക്കുന്നം; കളിക്കാന്‍ കൂട്ടാത്തതിന് ഇളയ സഹോദരന്മാരോട് വഴക്കിട്ട് എട്ടാം ക്ലാസ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച രീതിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തിയത്. പുത്തന്‍ചന്ത ആര്യാട്ട്കാവിനുസമീപം സുഭിജാലയത്തില്‍ പരേതനായ ജയന്റെ മകന്‍ അനന്തു (13) ആണ് മരിച്ചത്. 


തിങ്കളാഴ്ച പോലീസ് സര്‍ജന്‍ നടത്തിയ മൃതദേഹ പരിശോധനയില്‍ തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചത്. തൂങ്ങി മരിച്ചതാണെന്നാണ് ഇളയസഹോദരനും പൊലീസിന് മൊഴി നല്‍കി. കളിക്കു കൂട്ടാത്തതിന്റെ നിരാശയിലാണ് കുട്ടി ജീവനൊടുക്കിയത്. അനന്തുവിന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹൃദയവാല്‍വിന് ശസ്ത്രക്രീയ നടത്തിയിരുന്നു. അതിനാല്‍ അധിക സമയം കളിക്കരുതെന്ന് വീട്ടുകാര്‍ നിര്‍ദേശിച്ചിരുന്നു. 

കളിക്ക് കൂട്ടരുതെന്ന് ഇളയസഹോദരന്മാര്‍ക്കും വീട്ടുകാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനാല്‍ കളിക്കു കൂട്ടണമെന്ന അനന്ദു പറഞ്ഞിട്ടും സഹോദരന്മാര്‍ സമ്മതിച്ചില്ല. ഇതിന്റെ പേരില്‍ ഇളയസഹോദരന്മാരായ അഭിജിത്തും ആനന്ദുവുമായി വഴക്കുണ്ടായി. തുടര്‍ന്ന് സഹോദരന്മാരില്‍ ഒരാള്‍ അയല്‍വീട്ടിലേക്കുപോയി. മറ്റെയാള്‍ വീട്ടുമുറ്റത്തിരുന്ന് തകരാറിലായ സൈക്കിള്‍ റിപ്പയര്‍ ചെയ്തു. ഈ സയമത്താണ് അനന്തു മുറിക്കുള്ളില്‍ കയറി ഷാള്‍കെട്ടി തൂങ്ങിയത്.ഈ സമയം അമ്മ ശ്രീജ ചൂനാട് ഭാഗത്ത് വീട്ടുജോലിക്ക് പോയിരിക്കുകയായിരുന്നു.

ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അനന്തുവിനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കിടന്ന മുറിയില്‍നിന്ന് മുറിഞ്ഞനിലയില്‍ ഒരു ഷാളും ഇത് മുറിക്കാനായി ഉപയോഗിച്ച വെട്ടുകത്തിയും പോലീസ് കണ്ടെടുത്തിരുന്നു. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ പരിശോധനാസംഘവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം പോലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com