തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണി: മുന്നറിയിപ്പുമായി പൊലീസ്

തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പെരുകുന്നതായി പൊലീസ്.
തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണി: മുന്നറിയിപ്പുമായി പൊലീസ്

തൃശൂര്‍: തെറ്റിദ്ധരിപ്പിച്ചും ഭയപ്പെടുത്തിയും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ പെരുകുന്നതായി പൊലീസ്. ഇത്തരം സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നതിനാല്‍ മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. 

സൈബര്‍ സെല്‍ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും ഫോണില്‍ ബന്ധപ്പെടുക. ഫോണിലൂടെ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും, ഇതിന്റെ അന്വേഷണത്തിനായി വിളിക്കുന്നതെന്നും പരിചയപ്പെടുത്തിയാണ് അടുപ്പം സ്ഥാപിക്കുന്നത്. 

പിന്നീട് അന്വേഷണത്തിന്റെ ഭാഗമെന്ന വ്യാജേന സ്ത്രീകളുടെ നഗ്‌നചിത്രങ്ങളും യഥാര്‍ഥചിത്രങ്ങളും ആവശ്യപ്പെടും. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് ശല്യംചെയ്യല്‍ തുടരുകയും ചെയ്യും. 
വിദേശത്ത് നിന്നുള്ള ഇത്തരം ഫോണ്‍ കോളുകളില്‍ ഒട്ടേറെപേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇത് വ്യാപകമായതോടെ പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.  

ഒരിക്കലും ഫോണിലൂടെ വിളിക്കുന്നവര്‍ക്ക് സ്വന്തം വിവരങ്ങളും ഫോട്ടോകളും കൈമാറരുതെന്നും, പൊലീസ് ഉദ്യോഗസ്ഥര്‍ ഒരിക്കലും ഇക്കാര്യങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ വലയില്‍വീഴ്്ത്താന്‍ വൈദഗ്ധ്യമുള്ളവര്‍ ഗാംഭീര്യമുള്ള ശബ്ദത്തിലാണ് സംസാരിക്കുക. ആരെങ്കിലും ഇത്തരം ചതിയില്‍പ്പെട്ടാല്‍ മടികൂടാതെ പരാതിനല്‍കണമെന്നും പൊലീസ് അഭ്യര്‍ഥിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com