കണ്ണൂര്‍ : പറശ്ശിനിക്കടവില്‍ പത്താക്ലാസ്സുകാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തളി സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബവിന്‍ എന്നിവരാണ് പിടിയിലായത്. കേസില്‍ ഇന്നലെ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും ഉള്‍പ്പെട്ടിരുന്നു.
ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. കേസില്‍ പീഡനത്തിന് സൗകര്യം ഒരുക്കിക്കൊടുത്ത ലോഡ്ജ് മാനേജര്‍ അടക്കം അഞ്ചുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂട്ടബലാൽസംഗ കേസിൽ ലോഡ്ജ് മാനേജര്‍ പവിത്രൻ, ആന്തൂരിലെ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നിഥിൽ തുടങ്ങിയവരാണ് നേരത്തെ പൊലീസിന്റെ പിടിയിലായത്. അന്വേഷണത്തിൽ പെൺകുട്ടിയെ അച്ഛനും പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബര്‍ 13, 19 തീയതികൾക്കിടയിൽ പറശിനിക്കടവിലെ ലോഡ്ജില്‍ വച്ചു പെണ്‍കുട്ടിയെ കെട്ടിയിട്ട് മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ലോഡ്ജ് മാനേജര്‍ പവിത്രന് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട അഞ്ജന എന്ന യുവതിയാണ് പ്രലോഭിപ്പിച്ച് തന്നെ ലോഡ്ജിലെത്തിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. അ‍്ജന എന്നത് അറസ്റ്റിലായ പ്രതി മൃദുൽ വ്യാജപേരിൽ ഉണ്ടാക്കിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ