ഓച്ചിറ; അവിഹിതബന്ധം അറിഞ്ഞ് വീട്ടില്‍ നിന്ന് .പുറത്താക്കിയതിന് പ്രതികാരമായി ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റില്‍. ക്ലാപ്പന പുത്തന്‍തറയില്‍ രാജേഷ് (31) മരിച്ച സംഭവത്തിലാണ് ഭാര്യ കായംകുളം പുതുപ്പള്ളി ദേവികുളങ്ങര തുമ്പിളിശ്ശേരിൽ വിദ്യാമോളെ (30) പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാമോളുടെ കാമുകൻ ക്ലാപ്പന കല്ലേശ്ശേരില്‍ സുരേഷിനേയും (25) രണ്ട് സഹായികളേയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രവാസിയായ രാജേഷ് നവംബറിലാണ് നാട്ടിൽ എത്തുന്നത്. ഭാര്യയും സുരേഷുമായി അടുപ്പത്തിലാണെന്ന് രാജേഷ് അറിയുകയും ഇത് വഴക്കിന് കാരണമാവുകയും ചെയ്തു. ഇതിന്റെ പേരിൽ വിദ്യാമോളെ രാജേഷ് വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഭാര്യയും കാമുകനും ചേർന്ന് മർദിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.
നവംബർ അഞ്ചിന് പുലര്‍ച്ച പ്രയാര്‍ ജങ്ഷന് സമീപമാണ് രാജേഷിനെ മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ചികിത്സയിൽ കഴിയവെ ഒമ്പതിന് മരണമടഞ്ഞു. സുനീഷ് ഭവനത്തില്‍ സുനീഷ് (27), വരവിള കടപ്പുറത്തേരില്‍ രാജീവ് (30) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ