ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണി; സഹികെട്ടപ്പോള്‍ ക്രൂരമായി കുത്തി കൊലപ്പെടുത്തി, റിസോര്‍ട്ട് ഉടമയുടെ ശരീരത്തില്‍ ആഴത്തിലുള്ള 32 മുറിവുകള്‍: അരുംകൊലയുടെ പിന്നാമ്പുറ കഥ ഞെട്ടിപ്പിക്കുന്നത്

മണിയന്‍ കോട് റിസോര്‍ട്ട് ഉടമയുടെ കൊലപാതകത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടി ഭീഷണി; സഹികെട്ടപ്പോള്‍ ക്രൂരമായി കുത്തി കൊലപ്പെടുത്തി, റിസോര്‍ട്ട് ഉടമയുടെ ശരീരത്തില്‍ ആഴത്തിലുള്ള 32 മുറിവുകള്‍: അരുംകൊലയുടെ പിന്നാമ്പുറ കഥ ഞെട്ടിപ്പിക്കുന്നത്


വയനാട്: മണിയന്‍കോട് റിസോര്‍ട്ട് ഉടമയുടെ കൊലപാതകത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാടിനെ ഞെട്ടിപ്പിച്ച കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ കാട്ടിയുലഌഭീഷണ്ിയാണെന്ന് പൊലീസ് വ്യക്തമാക്കി. ബത്തേരി മരവയല്‍ സ്വദേശി വിന്‍സെന്റ് സാമുവലിനെയാണ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ മീനങ്ങാടി സ്വദേശി രാജു സഹായിയായ അനില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജുവിന്റ ഭാര്യയുടെ നഗ്‌നചിത്രം കാട്ടി കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ സാമ്പത്തിക ചൂഷണം നടത്തിയിരുന്നു.   

അതിക്രൂരമായാണ് റിസോര്‍ട്ട് ഉടമ കൊല്ലപ്പെട്ടത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം മുപ്പത്തി രണ്ടോളം കുത്തുകള്‍ ശരീരത്തിലുണ്ട്. കുടല്‍മാല പുറത്തുചാടിയിരുന്നു. കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. റിസോര്‍ട്ടില്‍ നിന്നും പുറത്തേക്കുള്ള വഴിയില്‍ ഇരുന്നൂറ് മീറ്ററോളം രക്തത്തുള്ളികളുടെ പാടുകളുണ്ടായിരുന്നു. പുറത്തുവെച്ച് കൊലപാതകം നടത്തി മൃതദേഹം വലിച്ചിഴച്ച് റിസോര്‍ട്ടിലെത്തിച്ചു എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു.

മീനങ്ങാടി ചെറുകാവില്‍ രാജു, കൃത്യത്തിന് സഹായിച്ച അനില്‍ എന്നിവരെ ഇന്നലെതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാജുവിന്റെ ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ കാണിച്ച് കൊല്ലപ്പെട്ട വിന്‍സെന്റ് ചൂഷണം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊല. സംഭവദിവസം രാജുവിന്റെ ഭാര്യയെ വിന്‍സെന്റ് റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതറിഞ്ഞ രാജുവും സഹായി അനിലും രാത്രി റിസോര്‍ട്ടിലെത്തി. വാഹനം പുറത്ത് നിര്‍ത്തി. ഗേറ്റ് അടഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ആരുമറിയാതെ പ്രതികള്‍ റിസോര്‍ട്ടിന്റെ മതില്‍ ചാടിക്കടന്നാണ് അകത്ത് പ്രവേശിച്ചത്.

കോട്ടേജിന്റെ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു രാജുവിന്റെ ഭാര്യയും വിന്‍സെന്റും. കസേരയിലിരിക്കുകയായിരുന്ന വിന്‍സെന്റിനെ രാജു തലങ്ങും വിലങ്ങും കുത്തി. രാജു കുത്തുമ്പോള്‍ വിന്‍സെന്റിനെ അനില്‍ കസേരയില്‍ പിടിച്ചുവച്ചു. ഇതിനിടയില്‍  അനിലിലും പരുക്കേറ്റു. വിന്‍സെന്റ് മരിക്കുന്നതുവരെ രാജു കുത്തി. കൃത്യം നടത്തിയതിന് ശേഷം രാജുവും ഭാര്യയും അനിലും കാറില്‍ രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു.

റിസോര്‍ട്ടിന് പുറത്തുള്ള വഴിയില്‍ കാണപ്പെട്ട രക്തം അനിലിന്റേതാണെന്നാണ് കരുതുന്നത്. പരുക്കേറ്റ അനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സ തേടി. ഇരുവരും റിസോര്‍ട്ടിലെത്തുന്ന ദൃശ്യങ്ങള്‍ സിസിടിവി കാമറില്‍ പതിഞ്ഞിട്ടുണ്ട്.  രാവിലെ റിസോര്‍ട്ടിലെത്തിയ ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. വയനാട്ടില്‍ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു വിന്‍സെന്റ് സാമുവല്‍. മറ്റിടങ്ങളിലും ഇയാള്‍ക്ക് റിസോര്‍ട്ടുകളുണ്ട്.

മണിയന്‍ കോട് കൊലപാതകം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com