പ്രണയസാഫല്യത്തിനായി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി, പിന്നാലെ പങ്കാളി വഞ്ചിച്ചതായി ആരോപണം

ഒരുമിച്ച് ജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ മരിക്കുമെന്ന് കൂട്ടുകാരി ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയത്
പ്രണയസാഫല്യത്തിനായി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടത്തി, പിന്നാലെ പങ്കാളി വഞ്ചിച്ചതായി ആരോപണം

കോഴിക്കോട്: പ്രണയസാഫല്യത്തിനായി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയമായി. എന്നാല്‍ ശസ്ത്രക്രീയ കഴിഞ്ഞതിന് പിന്നാലെ പങ്കാളി വഞ്ചിച്ചുവെന്ന് പേരാമ്പ്ര സ്വദേശി. അര്‍ച്ചനാ രാജ(23) ആണ് ആരോപണവുമായി എത്തുന്നത്. 

ബിസിനസ് മീറ്റിനിടെ കണ്ട് ഇഷ്ടപ്പെടുകയായിരുന്നു ഇരുവരും. ഒരുമിച്ച് ജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ മരിക്കുമെന്ന് കൂട്ടുകാരി ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് ലിംഗമാറ്റ ശസ്ത്രക്രീയ നടത്തിയത്. ഈ വര്‍ഷം ഒക്ടോബറില്‍ ചെന്നൈയില്‍ വെച്ചായിരുന്നു ലിംഗമാറ്റ ശസ്ത്രക്രീയയെന്ന് ദീപു ആര്‍ ദര്‍ശന്‍ എന്ന് പേര് മാറ്റിയ അര്‍ച്ചന പറഞ്ഞു. ശസ്ത്രക്രീയ കഴിഞ്ഞ് എത്തിയപ്പോള്‍ പങ്കാളി വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. 

കുടുംബത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ പിന്മാറ്റം എന്ന് അറിയുന്നതിന് വേണ്ടി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതിയിലും യുവതി തന്നെ തള്ളിപ്പറഞ്ഞു. ഇനി വഞ്ചനാക്കുറ്റത്തിന് കേസ് കൊടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും ദീപു പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com