രാത്രി നാട് വാഴാനിറങ്ങുന്ന വനിതാ ഗുണ്ട; കുറ്റിപ്പുറത്തുകാരുടെ ഉറക്കം കെടുത്തുന്നു

ഇവരെയെല്ലാം പേടിച്ച് മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്
രാത്രി നാട് വാഴാനിറങ്ങുന്ന വനിതാ ഗുണ്ട; കുറ്റിപ്പുറത്തുകാരുടെ ഉറക്കം കെടുത്തുന്നു

കുറ്റിപ്പുറത്തെ ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസമാധാനത്തോടെ രാത്രി നിരത്തിലിറങ്ങാനാവുന്നില്ലെന്നാണ് പരാതി ഉയരുന്നത്. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ ഗേറ്റ് പരിസരം, റെയില്‍വേ മേല്‍പ്പാലത്തിന് അടിവശം എന്നിവിടങ്ങള്‍ സാമൂഹിക വിരുദ്ധര്‍ കയ്യടക്കി കഴിഞ്ഞു. ഇപ്പോഴിതാ ഇവിടുത്തെ നാട്ടുകാരുടെ പ്രധാന സംസാര വിഷയം ഒരു വനിതാ ഗുണ്ടയാണ്. 

ടൗണില്‍ രാത്രി അഴിഞ്ഞാടുന്ന സാമൂഹിക വിരുദ്ധരെ കൂടാതെ ഇരുട്ട് വീഴുമ്പോള്‍ പണം പിരിക്കാന്‍ ഒരു വനിതാ ഗുണ്ടയും എത്തുന്നുണ്ട് ഇവിടെ. രാത്രി നിരത്തില്‍ ഉറങ്ങി കിടക്കുന്ന യാചകരില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നുമുള്‍പ്പെടെ ഭീഷണിപ്പെടുത്തിയാണ് സ്ത്രീയുടെ നേതൃത്വത്തിലെ പണം പിരിക്കല്‍. ഇവരെയെല്ലാം പേടിച്ച് മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

എന്നാല്‍ ഈ സ്ത്രീയെ കുറിച്ച് പൊലീസിന് അറിവ് ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇവര്‍ പണപ്പിരിവ് നടത്തുന്നു എന്ന രീതിയിലെ പരാതികളും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടെ കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ച് ഒരാള്‍ ബസ് സ്റ്റാന്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എയ്ഡ് പോസ്റ്റിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത ഇയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും സ്റ്റേഷനില്‍ ബഹളം വെച്ചതോടെ വിട്ടയച്ചു. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യമാണെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com