കൊട്ടിയൂർ: കണ്ണൂർ അമ്പായത്തോടിൽ തോക്കുകളുമായി പ്രകടനം നടത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ്. വർഷങ്ങളായി പൊലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീനും സംഘവുമാണ് വനിതാ മതിലിനെതിരെ പ്രകടനം നടത്തിയതെന്നും പൊലീസ് വെളിപ്പെടുത്തി. രാമു, കവിത, കീർത്തി എന്നിവരാണ് സംഘത്തിലെ മറ്റ് മൂന്ന് പേരെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നും വന്ന ഇവർ പോസ്റ്റർ ഒട്ടിച്ച് പ്രകടനം നടത്തിയ ശേഷം അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
വയനാട് തലപ്പുഴയിലും കഴിഞ്ഞ ദിവസം മാവോയിസ്റ്റ് സംഘം പ്രത്യക്ഷപ്പെട്ട് പോസ്റ്ററുകൾ ഒട്ടിച്ച് മടങ്ങിയിരുന്നു. സിപിഐ മാവോയിസ്റ്റിന്റെ പേരിലായിരുന്നു പോസ്റ്റർ. കബനീദളത്തിന്റെ വാർത്താ പത്രികയായ കാട്ടുതീയുടെ കോപ്പികളും വിതരണം ചെയ്താണ് സംഘം മടങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ