പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിജിപി

പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡിജിപി ലോക് നാഥ് ബഹ്‌റ. മധ്യപ്രദേശില്‍ ചേര്‍ന്ന പൊലീസ് മേധാവിമാരുടെ യോഗത്തില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിജിപി

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡിജിപി ലോക് നാഥ് ബഹ്‌റ. മധ്യപ്രദേശില്‍ ചേര്‍ന്ന സംസ്ാഥാന പൊലീസ് മേധാവിമാരുടെ യോഗത്തില്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. 

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിശദമായി യോഗത്തില്‍ പ്രതിപാദിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട നാലുപ്രധാന ക്രിമിനല്‍ കേസുകള്‍ ചൂണ്ടിക്കാട്ടി ബഹ്‌റ സംഘടനയെ നിരോധിക്കണമെന്നാവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്തകള്‍.  കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സമ്പാദിച്ച വിവരങ്ങളും അവതരിപ്പിച്ചതിന് പിന്നാലെ കേരളത്തിന്റെ ആവശ്യം പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അടങ്ങിയ യോഗത്തിലാണ് കേരളം ഈ ആവശ്യം ഉന്നയിച്ചത്, പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം, സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും റിജിജു പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ ആവശ്യം പരിഗണിച്ച്്‌സിമിയും ഇന്ത്യന്‍ മുജാഹിദിന്‍ തുടങ്ങിയ തീവ്രമുസ്ലീം സംഘടനകളും കേന്ദ്രം നിരോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com