ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുത്; ഇരയെ അപമാനിക്കാനാണ് ദീലീപിന്റെ നീക്കമെന്ന് പൊലീസ്

ദിലീപിന് ദൃശ്യങ്ങള്‍ കൈമാറരുത്; ഇരയെ അപമാനിക്കാനാണ് ദീലീപിന്റെ നീക്കമെന്ന് പൊലീസ്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ്. ദിലിപിന്റെ ഹര്‍ദിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുന്നതില്‍ കൂടുതല്‍  പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെടും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ്. ദിലിപിന്റെ ഹര്‍ദിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുന്നതില്‍ കൂടുതല്‍  പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെടും. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെടാനുള്ള പൊലീസിന്റെ നീക്കം. ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കും. ഇരയെ അപമാനിച്ച് കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്നും പൊലീസ് പറഞ്ഞു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് എടുത്തതാണെന്ന വാദവുമായി നടന്‍ ദിലീപ് കോടതിയില്‍ അറിയിച്ചിരുന്നു. കേസിലെ കുറ്റപത്രം ചോദ്യംചെയ്ത് നടന്‍ ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ കുറ്റപത്രത്തില്‍നിന്ന് വ്യത്യസ്തമായാണ് അനുബന്ധ കുറ്റപത്രത്തില്‍ കാര്യങ്ങള്‍ പറയുന്നതെന്നാണ് ദിലീപിന്റെ പരാതി

ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും പൊലീസും തമ്മില്‍ ഒത്തുകളി നടന്നിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള വീഡിയോയിലെ ശബ്ദവും ദൃശ്യങ്ങളും പ്രോസിക്യൂഷന്‍ പറഞ്ഞതിനു വിപരീതമാണ്. പൊലീസിന് ഇഷ്ടമുള്ള വീഡിയോകളും ശബ്ദങ്ങളും മാത്രമടങ്ങിയ മെമ്മറി കാര്‍ഡാണ് കോടതിയില്‍ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.

ഈ മെമ്മറി കാര്‍ഡിലെ സ്ത്രീശബ്ദത്തെപ്പറ്റിയും ദിലീപ് പരാതിപ്പെടുന്നു. മെമ്മറി കാര്‍ഡില്‍ തിരിമറി നടത്തി അതിലുള്ള സ്ത്രീശബ്ദം ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചില സമയങ്ങളില്‍ ഈ സ്ത്രീശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്. ചില നിര്‍ദേശങ്ങളാണ് സ്ത്രീ നല്‍കുന്നത്.

ഈ കുറ്റപത്രം നിരസിക്കണം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തില്‍വെച്ച് ചിത്രീകരിച്ചതായാണ് മനസ്സിലാകുന്നത്. ഇതു പ്രോസിക്യൂഷന്‍ പറയുന്നതിന് വിപരീതമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് പൊലീസ് ഒന്നാംപ്രതിയുടെ ശബ്ദ സാമ്പിളുകള്‍ എടുത്തത്. വീഡിയോയില്‍ ഉള്ള പ്രതിയുടെ ശബ്ദവുമായി ഒത്തുനോക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഒത്തുനോക്കിയതിന്റെ ഫലം ഇതുവരെ ലഭ്യമായിട്ടില്ലെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു.

സുപ്രധാനമായ പല മൊഴികളും രേഖകളും പോലീസ് നല്‍കിയിട്ടില്ലെന്നും. പോലീസിന്റെ നടപടി ബോധ പൂര്‍വമാണെന്നുമാണ്  ദിലീപിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നത്. തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ ദിലീപിന്റെ തീരുമാനം. കുറ്റപത്രവും അനുബന്ധ രേഖകളും രണ്ടാഴ്ച മുമ്പ് കോടതി ദിലീപിന് നല്‍കിയിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ നല്‍കിയിരുന്നില്ല

ഇതേ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണണമെന്ന ആവശ്യവുമായി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപന്റെ സാന്നിധ്യത്തില്‍ അഭിഭാഷകര്‍ക്ക് ഇത് പരിശോധിക്കാന്‍ അവസരം നല്‍കിയിരുന്നു. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കോടതിയെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. സുപ്രധാനമായ ചിലമൊഴികളും ശാസ്്ത്രീയ പരിശോധാഫലങ്ങളും ഇവര്‍ ആവശ്യപ്പെടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com