കായല്‍ കയ്യേറ്റ കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്‍മാറി

കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും സുപ്രിം കോടതി ജഡ്ജി പിന്‍മാറി.
കായല്‍ കയ്യേറ്റ കേസ്: തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് മൂന്നാമത്തെ ജഡ്ജിയും പിന്‍മാറി

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് വീണ്ടും സുപ്രിം കോടതി ജഡ്ജി പിന്‍മാറി. ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് കുര്യന്‍ സോസഫ് വ്യക്തമാക്കി. ഇത് മൂന്നാമത്തെ തവണയാണ് ചാണ്ടിയുടെ ഹര്‍ജി പരഗിണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറുന്നത്. 

നേരത്തെ ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കറും ജസ്റ്റിസ് എ.എം സാപ്രെയും ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതില്‍ സാപ്രെ ഉള്‍പ്പെടുന്ന ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത് ഒഴിവാക്കണമെന്ന് തോമസ് ചാണ്ടി സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം രജിസ്ട്രാര്‍ തള്ളിയിരുന്നു. തുടര്‍ന്ന് കേസ് കേട്ട സാപ്രെയുടെ ബെഞ്ച് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാകുകയായിരുന്നു. 

കയ്യേറ്റ കേസിലെ ഹെക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി സുപ്രിം കോടതിയെ സമീപിച്ചത്. സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസഭയില്‍ തിരിച്ചുവരുന്ന കാര്യം പരിഗണനയിലുണ്ടെന്ന് തോമസ് ചാണ്ടിയും എന്‍സിപിയും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന എന്‍സിപി നേതാക്കളായ എകെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരില്‍ ആരാണോ ആദ്യം കേസില്‍നിന്ന് ഒഴിവാകുന്നത് അവര്‍ക്കു മന്ത്രിസ്ഥാനം എന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളത്. എകെ ശശീന്ദ്രന്റെ ഫോണ്‍ കെണി കേസ് അവസാനിപ്പിക്കുന്നതിനുളള അപേക്ഷ ഹൈക്കോടതിയുടെ പരിഗണിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com