ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്; പരാതിക്കാരിയെ വിസ്തരിച്ചു

അടച്ചിട്ട കോടതിമുറിയിലായിരുന്നു നടപടിക്രമങ്ങള്‍. 
ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസ്; പരാതിക്കാരിയെ വിസ്തരിച്ചു

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസില്‍ പരാതിക്കാരിയെ വിസ്തരിച്ചു. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (സി.ജെ.എം) കോടതിയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. അടച്ചിട്ട കോടതിമുറിയിലായിരുന്നു നടപടിക്രമങ്ങള്‍. 

ഉണ്ണിമുകുന്ദന്‍ യുവതിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് യുവതിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പരാതിക്കാരിയോട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമയ്ക്ക് യോജിച്ച കഥപറയാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15ന് പരാതി നല്‍കിയിരുന്നു.

യുവതിക്കെതിരെ ഉണ്ണിമുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില്‍ കുടുക്കാതിരിക്കാന്‍ 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നടന്‍ പരാതിയില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com