ഒറ്റത്തൊഴിക്കു മറിച്ചിടണം, ഉ..ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്; ഊര്‍മിളാ ഉണ്ണിക്കെതിരെ രോഷം കൊണ്ട് ശാരദക്കുട്ടി

ഒറ്റത്തൊഴിക്കു മറിച്ചിടണം, ഉ..ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്; ഊര്‍മിളാ ഉണ്ണിക്കെതിരെ രോഷം കൊണ്ട് ശാരദക്കുട്ടി
ഒറ്റത്തൊഴിക്കു മറിച്ചിടണം, ഉ..ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്; ഊര്‍മിളാ ഉണ്ണിക്കെതിരെ രോഷം കൊണ്ട് ശാരദക്കുട്ടി

ടന്‍ ദിലീപിനെ താരസംഘടനയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യം ജനറല്‍ ബോഡിയില്‍ ഉന്നയിച്ച നടി ഊര്‍മിള ഉണ്ണിക്കെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയതെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതി. 

ശാരദക്കുട്ടിയുടെ കുറിപ്പ്: 


പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ശര്‍ദ്ദിക്കും.ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു..

ദിലീപിനെ അമ്മ സംഘടനയില്‍ തിരികെ എടുക്കുന്നില്ലേ എന്ന ചോദ്യം യോഗത്തില്‍ ഉന്നയിച്ച ഊര്‍മിള ഉണ്ണിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം സ്വന്തം നിലപാടു ന്യയീകരിച്ചും ചോദ്യങ്ങളെ പരിഹാസത്തോടെ നേരിട്ടും അവര്‍ മാധ്യമങ്ങളോടു സംസാരിച്ചതും വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിവിട്ടത്. 

നിങ്ങളും ഒരു അമ്മയല്ലേ, മകളുടെ ഭാവിയില്‍ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവം നടന്നതിനെ എങ്ങനെയാണ് ഇങ്ങനെ കാണാന്‍ സാധിക്കുന്ന ചോദ്യത്തിന്, 'അമ്മേ കാണണം, അമ്മേ.. അമ്മേ', 'ഒരു ഫോണ്‍വരുന്നു നോക്കട്ട?' എന്നീതരത്തില്‍ അപഹാസ്യമായ പ്രതികരണമാണ് നടി നടത്തിയതെന്ന് നവമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. 

നടിയെ ആക്രമിച്ചതിനെക്കുറിച്ചുള്ള മറ്റുചോദ്യങ്ങള്‍ക്ക്, വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്, മാധ്യമങ്ങള്‍ കുറച്ചുകൂടി പോസ്റ്റീവാകൂ, എന്റെ മകളുടെ ഷോര്‍ട്ട്ഫിലിമിനെക്കുറിച്ചൊക്കെ ചോദിച്ചുകൂടെ എന്നുള്ള ഉപദേശവും മറുചോദ്യവുമാണ് ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com