അന്യ മതക്കാരന്റെ പിരടിനോക്കി വെട്ടണമെന്ന് ഖുറാന്‍ അനുശാസിക്കുന്നുണ്ട് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കാറുണ്ടോ?; ക്യാമ്പസ് ഫ്രണ്ടിന്റെ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറഞ്ഞ് മുന്‍ ജില്ലാ നേതാവ്

എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ,ക്യാമ്പസ് ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ്
അന്യ മതക്കാരന്റെ പിരടിനോക്കി വെട്ടണമെന്ന് ഖുറാന്‍ അനുശാസിക്കുന്നുണ്ട് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കാറുണ്ടോ?; ക്യാമ്പസ് ഫ്രണ്ടിന്റെ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറഞ്ഞ് മുന്‍ ജില്ലാ നേതാവ്

സ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്ഡിപിഐ,ക്യാമ്പസ് ഫ്രണ്ട് സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ് ബി.കെ നിയാസ്. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്  പ്രവര്‍ത്തകര്‍ നടത്തുന്ന വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടിയാണ് നിയാസ് രംഗത്ത് വന്നിരിക്കുന്നത്. മഗ്‌രിബ് നിസ്‌ക്കാരത്തിന് ശേഷമുള്ള നമ്മുടെ ആ ജഠ ക്ലാസ് (ആയുധപരിശീലനം) ഇപ്പോഴും നന്നായിട്ട് നടക്കുന്നുണ്ടല്ലോ അല്ലേ എന്ന്  നിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. 

സാഹിബന്മാരെ അവനെയും കൊന്നു അല്ലെ...!നന്നായി... നമ്മള്‍ പണ്ടത്തെപോലെ തന്നെ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല കൊന്നപ്പോള്‍ ഹിന്ദു നാമധാരിയെ തന്നെ കൊന്നു ല്ലേ..! അതും നന്നായി!! ഇനി ഇസ്‌ലാമിക രാജ്യ രൂപികരണ സമയത്ത് ഒരു അമുസ്‌ലിമിനെ കുറച്ച് കൊന്നാല്‍ മതിയല്ലോ അല്ലെ...?

മഗ്‌രിബ് നിസ്‌ക്കാരത്തിന് ശേഷമുള്ള നമ്മുടെ ആ പിടി ക്ലാസ് (ആയുധപരിശീലനം) ഇപ്പോഴും നന്നായിട്ട് നടക്കുന്നുണ്ടല്ലോ അല്ലേ നന്നായി. അതെനിക്ക് മനസ്സിലായി 20 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ ചങ്കില്‍ അറപ്പില്ലാതെ കൈ വിറക്കാതെ കഠാര കുത്തിയിറക്കി ഒറ്റക്കുത്തിനു കൊല്ലണമെങ്കില്‍ അതിന് നമ്മുടെ പിടി ക്ലാസ് മാത്രം പങ്കെടുത്താല്‍ മതിയല്ലോ അല്ലെ... ?-നിയാസ് ചോദിക്കുന്നു. 

എല്ലാ കാമ്പസ്സിലും എസ്എഫ്‌ഐ നേതാക്കന്മാരിലെ ഹിന്ദുക്കളുടെ പട്ടിക ഇപ്പോഴും ഏരിയാ നേതാവിന് എഴുതി കൊടുക്കാറുണ്ടല്ലോ അല്ലെ? അത് നല്ലതാ അതല്ലേ ഒരു പ്രശ്‌നം വന്നപ്പോള്‍ പെട്ടെന്ന് ആരെ വകവരുത്തണം എന്ന് പുറത്ത് നിന്ന് വന്നവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റിയത്.. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി ഇപ്പോള്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ടാവുമല്ലോ അല്ലെ നന്നായി ഉടന്‍ തന്നെ കൃത്യം ചെയ്തവരെയെല്ലാം സുരക്ഷിതരയ് സംരക്ഷിച്ച് നമ്മളുദ്ദേശിക്കുന്ന പ്രതികളുടെ ഒരു വലിയ ലിസ്റ്റ് കൊടുക്കുമല്ലോ ല്ലേ..അതില്‍ കോണ്ഗ്രസ്,കമ്മ്യുണിസ്റ്റ്,കുടുംബത്തില്‍ നിന്നുള്ള നമ്മളുമായി സുഹൃത്ത് ബന്ധമുള്ളവരുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ടാവുമല്ലോ ല്ലേ.. നി്യാാസ് ചോദിക്കുന്നു.

കേസില്‍ പെടുത്തിയാല്‍ പിന്നെ അവര്‍ നമ്മുടെ പാര്‍ട്ടിവിട്ട് പോവില്ലെന്ന്! നമ്മുടെ നേതൃത്വ കാമ്പില്‍ പറഞ്ഞിട്ടുണ്ടല്ലോ. 
ആ പ്രദേശത്തുള്ള പ്രവര്‍ത്തകരെയെല്ലാം ഇപ്പോള്‍ തന്നെ വിവിധ പ്രദേശത്തുള്ള ഗള്‍ഫുകാരുടെ വീട്ടില്‍ മുറിയില്‍ അടച്ചിട്ട് രാജകീയമായ ഭക്ഷണം നല്‍കി അള്ളാഹുവിന്റെ റസൂലും ഇതുപോലെ മക്കയില്‍ നിന്ന് മദീനയിലേക്ക് ഒളിവില്‍ പോയിട്ടുണ്ടെന്നും ഇതൊക്കെ ദീനിന്റെ ഭാഗമാണെന്നും ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെങ്കില്‍, നമ്മുടെ ഉമ്മയെ ഗുജറാത്തിലെ കൗസര്‍ബാനുവിനെപോലെ ആര്‍എസ്എസ് പിച്ചി ചീന്താതിരിക്കാന്‍,നാളെ നമ്മുടെ കുഞ്ഞ്‌പെണ്‍ മക്കളെ നമ്മുടെ മുമ്പിലിട്ട് ബലാല്‍സംഗം ചെയ്യാതിരിക്കണമെങ്കില്‍ ഇന്ന് നാം ഇതൊക്കെ സഹിക്കണമെന്നൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ടാവുമല്ലോ അല്ലെ.?-നിയാസ് ചോദിക്കുന്നു. 

ആഴ്ചയില്‍ ഒരിക്കലുള്ള തര്‍ബിയ ക്ലാസ്സില്‍ (മതപഠനം) ഇപ്പോഴും പരിശുദ്ധ ഖുറാനിലെ സൂറത്തുല്‍ (അധ്യായം) അന്‍ഫാലും അതിലെ പതിനഞ്ചാമത്തെ ആയത്തും (സൂക്തം), പിന്നെ അന്യ മതക്കാരന്റെ പിരടിനോക്കി വെട്ടണം എന്ന് ഖുറാന്‍ അനുശാസിക്കുന്നുണ്ട് എന്നൊക്കെ ഇപ്പോഴും പഠിപ്പിക്കാറുണ്ടോ മുമ്പത്തെ പോലെ നമ്മുടെ പഠന ക്ലാസ്സുകളില്‍ സിമിയുടെ നേതാക്കളും സിമി മുന്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് അമീനും, മറ്റുള്ളവരും ഇപ്പോഴും പങ്കെടുത്ത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് നല്‍കാറുണ്ടല്ലോ അല്ലേ..?ജയിലില്‍ കിടക്കുന്ന പ്രതികളെയെല്ലാം നേരില്‍ കണ്ട് ഇന്ത്യയിലെ പൊലീസുകാരെല്ലാം ഹിന്ദുക്കളാണെന്നും അവര്‍ മുസ്‌ലിങ്ങളോട് വൈരാഗ്യമുള്ളവര്‍ ആണെന്നും പറഞ്ഞുകൊണ്ടേയിരിക്കുമല്ലോ അല്ലെ... നിയാസ് ചോദിക്കുന്നു.

ഇങ്ങനെ എത്രകാലം നിങ്ങള്‍ കൊന്നുകളിക്കും..എത്രകാലം പാതിരാത്രികളില്‍ പള്ളികളുടെ മുകളില്‍ വിളക്കിന്റെ ചുറ്റിനിരുന്ന് പരമത ഭയം വളര്‍ത്തും നിങ്ങള്‍ക്കെവിടെയോ തെറ്റി സഹിബന്മാരെ ഈ കമ്യൂണിസ്റ്റുകാര്‍ നമ്മളുപറയുന്ന ആ പടച്ചോനെയൊന്നും പേടി ഇല്ലാത്തവരാ ഇവരുടെ ആവേശം നിങ്ങള്‍ കൊന്നുതള്ളിയ രക്തസാക്ഷികളാ, രക്തസാക്ഷികളുടെ ചോരയാല്‍ ചുവപ്പിച്ച ഇ ചെങ്കൊടി മുകളില്‍ നിന്ന്! പാറുന്നകാലത്തോളം എത്ര അഭിമന്യുമാരെ കൊന്നുതള്ളിയാലും, എത്ര ചങ്കുകളില്‍ ഇനി കഠാര കുത്തിയിറക്കിയാലും ഈ ചെങ്കൊടി ചുവന്നു കൊണ്ടേയിരിക്കും!

ഇന്‍ക്വിലാബ് മുഴങ്ങി കൊണ്ടേയിരിക്കും.!
ഈന്‍ക്വിലാബ് സിന്ദാബാദ് രക്തസാക്ഷികള്‍ സിന്ദാബാദ് എന്നും നിയാസ് പറയുന്നു. ക്യാമ്പസ്ഫ്രണ്ട് മുന്‍ ജില്ലാകമ്മറ്റി അംഗവും നിലവില്‍ ഡിവൈഎഫ്‌ഐ മേഖലാ സെന്റര്‍ അംഗവും, ബാലസംഘം ഏരിയാ കമ്മറ്റിയംഗവുമാണ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com