മാവോയിസ്റ്റ് ഭീഷണിയുള്ള കാട്ടിലൂടെ കണ്ണന്താനം വഴിതെറ്റി സഞ്ചരിച്ചത് പത്തുകിലോമീറ്റര്‍; ഉത്തരവാദി പൊലീസെന്ന് മന്ത്രി

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം  മാവോയിസ്റ്റ് ഭീഷണിയുള്ള കാട്ടിലൂടെ 10കിലോമീറ്ററോളം  വഴി തെറ്റി സഞ്ചരിച്ചു.
മാവോയിസ്റ്റ് ഭീഷണിയുള്ള കാട്ടിലൂടെ കണ്ണന്താനം വഴിതെറ്റി സഞ്ചരിച്ചത് പത്തുകിലോമീറ്റര്‍; ഉത്തരവാദി പൊലീസെന്ന് മന്ത്രി

മാനന്തവാടി: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം  മാവോയിസ്റ്റ് ഭീഷണിയുള്ള കാട്ടിലൂടെ 10കിലോമീറ്ററോളം  വഴി തെറ്റി സഞ്ചരിച്ചു. കുറുവാ ദ്വീപിലെത്തേണ്ട മന്ത്രി വഴിതെറ്റിയെത്തിയത് മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടിനെ വിന്യസിച്ചിരുന്ന വനപ്രദേശത്താണ്. പൊാലീസുകാര്‍ തന്നെ വഴിതെറ്റിച്ചതാണെന്ന മന്ത്രിയുടെ വാദം പുതിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

ബുധനാഴ്ച്ച കല്പറ്റയിലെ വയനാട് പ്രസ് ക്ലബ്ബിന്റെ  മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത ശേഷം കുറുവാ ദ്വീപിലേക്ക് പോകുകയായിരുന്നു  കണ്ണന്താനം. ജില്ലാ ടൂറിസം വകുപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയുള്ള യാത്രക്കിടെ വാഹനത്തിന് വഴിതെറ്റുകയായിരുന്നു. ഉച്ചയ്ക്ക് 12.30ഓടെ കല്പറ്റയില്‍ നിന്ന് പുറപ്പെട്ട വാഹനം പനമരം കൊയിലേരി പയ്യമ്പള്ളി വഴി പാല്‍വെളിച്ചത്തായിരുന്നു എത്തേണ്ടത്. എന്നാല്‍, വാഹനം പനമരത്തുനിന്ന് പുഞ്ചവയല്‍ നീര്‍വാരം വഴി പുല്പള്ളി വനമേഖലയിലാണെത്തിയത്. 

പനമരത്തുനിന്നുതന്നെ ബിജെപി പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അകമ്പടിപോയ പൊലീസ് വാഹനം ഇതൊന്നും കാര്യമാക്കിയതേയില്ല. കിലോമീറ്ററുകള്‍ സഞ്ചരിച്ചശേഷമാണ്  അബദ്ധം മനസ്സിലാക്കിയ അകമ്പടി വാഹനം തിരിച്ച് പയ്യമ്പള്ളി പാല്‍വെളിച്ചം വഴി കുറുവാ ദ്വീപിലെത്തിയത്. വാഹനം വഴിതെറ്റിയതുകാരണം അരമണിക്കൂറോളം വൈകിയാണ് കുറുവാ ദ്വീപിലെ പരിപാടി ആരംഭിച്ചത്. പൊലീസുകാര്‍ വഴി തെറ്റിച്ചതുകൊണ്ടാണ് പരിപാടിക്കെത്താന്‍ വൈകിയതെന്ന മന്ത്രിയുടെ  തുറന്നുപറച്ചില്‍ കൂടിയായതോടെ ഗുരുതരസുരക്ഷാവീഴ്ച്ചയെന്ന ആരോപണവും ശക്തമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com