തൃശ്ശൂർ: തീവണ്ടിയിൽ പാമ്പുണ്ടെന്ന സംശയത്തെതുടർന്ന് യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. പത്തുമിനിറ്റോളം പരിശോധിച്ചിട്ടും പാമ്പിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ബോഗിയിലെ വാതിലും ജനലുമെല്ലാം അടച്ചിട്ടശേഷം യാത്രതുടർന്നു. എറണാകുളത്തേക്ക് പോവുകയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസ് തൃശ്ശൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടതായി യാത്രക്കാർ പറയുന്നത്. ഇന്നലെ വൈകിട്ടാണ് സംഭവം.
തൃശ്ശൂർ റെയിൽവെ പൊലീസെത്തി പ്രാധമിക പരിശോധനകൾ നടത്തിയപ്പോൾ പാമ്പിനെ കണ്ടെത്താൻ കഴിയാതിരുന്നതിനാലാണ് ബോഗി അടച്ചിടാൻ തീരുമാനിച്ചത്. തീവണ്ടിയുടെ മധ്യഭാഗത്തുള്ള ബോഗിയിലാണ് പാമ്പിനെ കണ്ടതായി യാത്രക്കാരിൽ ചിലർ പറഞ്ഞത്. ചെറിയ പാമ്പിനെയാണ് കണ്ടതെന്നാണ് യാത്രക്കാർ പറഞ്ഞത്. ചെറിയ പാമ്പായതിനാൽതന്നെ സീറ്റിനടിയിലോ മറ്റോ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ ഉറപ്പുവരുത്താനായി ബോഗി അടച്ചിടാനും റെയിൽവേ പൊലീസ് നിർദേശിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ