കണ്ടത് ജസ്‌നയെ തന്നെയെന്ന് പൊലീസ്; കൂടെയുണ്ടായിരുന്നത് ആണ്‍ സുഹൃത്ത്; അന്വേഷണസംഘം ബംഗളൂരുവില്‍

കണ്ടത് ജസ്‌നയെ തന്നെയെന്ന് പൊലീസ്; കൂടെയുണ്ടായിരുന്നത് ആണ്‍ സുഹൃത്ത്; അന്വേഷണസംഘം ബംഗളൂരുവില്‍

കണ്ടത് ജസ്‌നയെ തന്നെയെന്ന് പൊലീസ് - കൂടെയുണ്ടായിരുന്നത് ആണ്‍ സുഹൃത്ത് -  പൊലീസ് സംഘം ബംഗളൂരുവില്‍

കോട്ടയം: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണായാതായ ജസ്‌ന തന്നെയെന്ന് പൊലീസ് നിഗമനം. ജ്‌സ്‌നയുടെ രൂപസാദൃശ്യമുള്ള അലീഷയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ദൃശ്യങ്ങളിലുള്‌ളത് അലീഷയല്ലെന്ന് പൊലീസ് സ്ഥിരികരിച്ചിരുന്നു. അതേസമയം ജസ്‌നയെകണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് സി.സി.ടി.യി.ല്‍കണ്ടത് ജസ്‌നയാണെന്ന  നിഗമനത്തില്‍ പൊലീസ് എത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജസ്‌നയാണെന്ന് ഉറപ്പുപറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ജസ്‌നയല്ലെന്നാണ് കുടുംബാഗംങ്ങള്‍ പറയുന്നത്. 

ഇതാണ് പൊലീസിനെ കുഴക്കുന്നത്. ജസ്‌ന തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏകതെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്ന് രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുസമീപത്തുകൂടി ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 

ആറുമിനിറ്റിന് ശേഷം ആണ്‍ സുഹൃത്തിനേയും സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞദിവസം എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിലും ദൃശ്യങ്ങളിലുള്ളത് ജസ്‌നയാണെന്നാണ് പൊതുവിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com