'നീയത്ര ശീലാവതി ചമയേണ്ട രാത്രി ഇവിടെ നില്‍ക്കുന്ന നീ ആരാണ് എന്നൊക്കെ എനിക്കറിയാം'; ഇതാണ് സ്ത്രീകളുടെ അവസ്ഥ; സ്വന്തം അനുഭവം തുറന്നു പറഞ്ഞ് സാമൂഹിക പ്രവര്‍ത്തക

'വലതു കൈയ്യില്‍ ഇരുന്ന കുടനീട്ടി തലങ്ങും വിലങ്ങും കൊടുത്തിട്ടുണ്ട് തലപൊട്ടിയിട്ടുണ്ട് രണ്ടു ചവിട്ടും കൊടുത്തിട്ടുണ്ട് '
'നീയത്ര ശീലാവതി ചമയേണ്ട രാത്രി ഇവിടെ നില്‍ക്കുന്ന നീ ആരാണ് എന്നൊക്കെ എനിക്കറിയാം'; ഇതാണ് സ്ത്രീകളുടെ അവസ്ഥ; സ്വന്തം അനുഭവം തുറന്നു പറഞ്ഞ് സാമൂഹിക പ്രവര്‍ത്തക

നിയമസഭാ മന്ദിരത്തിന് സമീപമുള്ള റോഡില്‍ തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാമൂഹിക പ്രവര്‍ത്തക. ഇന്നലെ രാത്രി തിരുവനന്തപുരം പിഎംജിയില്‍ രാത്രിയില്‍ വണ്ടി കാത്തുനില്‍ക്കുകയായിരുന്ന മിനിമോഹനു നേരെയാണ് അതിക്രമമുണ്ടായത്. ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് മിനി മോഹന്റെ പ്രതികരണം. 

നീയത്ര ശീലാവതി ചമയണ്ട, രാത്രി ഇവിടെ നില്‍ക്കുന്ന നീ ആരാണ് എന്നൊക്കെ എനിക്കറിയാം എന്നു പറഞ്ഞ് മിനിയുടെ കൈയില്‍ കയറി പിടിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന കുടകൊണ്ട് അയാള്‍ക്ക് തല്ലുകൊടുത്താണ് മിനി അവിടെ നിന്ന് രക്ഷപ്പെട്ടത്. ഇത്രയും ബോള്‍ഡായ തനിക്ക് ഇതാണ് അവസ്ഥയെന്നും കഷ്ടം തന്നെയാണ് സ്ത്രീകളുടെ ദുരവസ്ഥയെന്നും അവര്‍ പോസ്റ്റില്‍ പറഞ്ഞു. ഓട്ടോക്കാര്‍ അമിത ചാര്‍ജ് പറഞ്ഞതുകൊണ്ടാണ് തനിക്ക് അത്രയും സമയം അവിടെ നില്‍കേണ്ടി വന്നതെന്നും മിനി പറയുന്നു. എംഎല്‍എയുടേയും എംപിയുടേയും ഹൈമാസ് ലൈറ്റോ വഴിവിളക്കോ തെളിയുന്നില്ലെന്നും നൈറ്റ് പെട്രോളിങ് പോലും നടക്കുന്നില്ലെന്നും അവര്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മിനി മോഹന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

തിരുവനന്തപുരം പി എം ജി 17 /7/2018 രാത്രി 9 .50 ഒരു സാമൂഹിക പ്രവര്‍ത്തകനേരിട്ട അനുഭവ കുറിപ്പ്


സ്വന്തം കുടുംബത്തോടൊ സൗഹൃദങ്ങളോടൊ ചെലവഴിക്കേണ്ട വിലപെട്ട സമയങ്ങള്‍ മറ്റുള്ളവരുടെ ആവശ്യങ്ങളും കൊണ്ട് ഓടി നടക്കുന്നവരുടെ കയ്യില്‍ ചിലപ്പോള്‍ ആവശ്യത്തിനു സാമ്പത്തികം പോലും ഉണ്ടാകാറില്ല അങ്ങനെ ആദിവസം എനിക്കു ഇന്നു വന്നു ചേര്‍ന്നു..


മഴയും കാറ്റും ഒക്കെയായിലേറ്റായ എനിക്ക് പി.എംജിയില്‍ നിന്നും പട്ടത്തേക്കു വരുവാന്‍ സാധാരണ ഓട്ടോ ചാര്‍ജ്ജ് 20 രൂപ ഇരട്ടിയായാല്‍ 40 രൂപ വന്ന ഒരോ ഓട്ടോ കാരനും 100 രൂപ ചോദിച്ചു ഇല്ലാത്തതിനാല്‍ തന്നെ നാല്പതു രൂപയ്ക്ക് ഓടാമെങ്കില്‍ പോകാമെന്നു ഞാനും .മറി മാറി ഒട്ടോയ്ക്ക് കൈ കാണിച്ചു ഞാന്‍.. നോക്കണം എം എല്‍ എ യുടെയും എം പിയുടെയും ഹൈമാസ് വിളക്കുകള്‍ തെളിയുന്നില്ല ഇലക്ട്രിസിറ്റിബോര്‍ഡിന്റെ വഴിവിളക്കും ചത്ത റോഡില്‍ വാഹനത്തിന്റെ വെളിച്ചം മാത്രം.

കുറച്ചു നേരം നിന്നതിനാല്‍ തന്നെ പിന്നാലെ ഒരു ഒന്നാം ലിംഗപുരുഷന്‍ അവിടെയെത്തി 'കൂടുതല്‍ സ്‌നേഹിക്കാനൊന്നും ഇല്ല പറയുന്ന കാശു തരാന്ന് ' അയ്യോ സുഹൃത്തേവരാന്‍ ഇപ്പോള്‍ സമയമില്ലാത്ത ശരീരം വില്‍ക്കാന്‍ വച്ചിട്ടില്ലാത്ത ഒരു സ്ത്രിയാണ്. നിങ്ങള്‍ മറ്റാരേലും അന്വേഷിക്കു എന്നു സ്‌നേഹപൂര്‍ണ്ണം പറഞ്ഞു ' നീയത്ര ശീലാവതി ചമയേണ്ട രാത്രി ഇവിടെ നില്‍ക്കുന്ന നീ ആരാണ് എന്നൊക്കെ എനിക്കറിയാം നിന്നേം കൊണ്ടേ പോകൂ എന്നുപറയുകയും മുന്നോട്ടാഞ്ഞു കൈയ്യിലൊരു പിടിയും .

വലതു കൈയ്യില്‍ ഇരുന്ന കുടനീട്ടി തലങ്ങും വിലങ്ങും കൊടുത്തിട്ടുണ്ട് തലപൊട്ടിയിട്ടുണ്ട് രണ്ടു ചവിട്ടും കൊടുത്തിട്ടുണ്ട് ഏതെങ്കിലും ആശുപത്രി അന്വേഷിച്ചുവരും പോലിസിനെ വിളിക്കാന്‍ രാവിലെ ചാര്‍ജ്ജ് ചെയ്ത മൊബൈലിന്റെ ചാര്‍ജ്ജും തീര്‍ന്നു ഓഫ് ആയി .നൈറ്റ് പെട്രോളിംഗ് പോലും ഇല്ലാത്ത ഈ രാജകീയ (നിയമസഭാ മന്ദിരം അടുത്താണ് ) വീഥിയില്‍ ഇത്രയും ബോള്‍ഡായ നമ്മുക്ക് ഇതാണ് അവസ്ഥ തല്ലി പോയതിന്റെ ഭീതി ഇതുവരെ ഒഴിഞ്ഞില്ല.
കഷ്ടം സ്ത്രീയുടെ ദുരവസ്ഥ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com